കൊട്ടിക്കലാശത്തിനിടെ സംഘർഷം: 15 പേർക്കെതിരെ കേസ്
Friday, May 3, 2024 4:39 AM IST
ചെറായി: ദേവസ്വംനടയിൽ കൊട്ടിക്കലാശത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മുനമ്പം, പള്ളിപ്പുറം സ്വദേശികളായ 15 പേർക്കെതിരെ മുനമ്പം പോലീസ് കേസെടുത്തു. കോൺഗ്രസിന്‍റെ പാർട്ടി ഓഫീസിന് മുകളിൽ കയറിനിന്ന് സിപിഎം പ്രവർത്തകൻ ചുവപ്പ് കൊടി വീശിയതിനെതുടർന്നുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.

അതേസമയം ഇത് രാഷ്ട്രീയ സംഘർഷമല്ലെന്ന് ഇരു പാർട്ടികളുടെയും നേതാക്കൾ പിന്നീട് പോലീസിനെ അറിയിച്ചു. മർദനമേറ്റവരിൽ ശിവദാസ് പരാതിക്കാരനായി മുനമ്പം പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കേസിലെ പ്രതികളുടെ സുഹൃത്തുക്കളാണ് ആക്രമത്തിനു പിന്നിലെന്നും മുൻ വൈരാഗ്യം വച്ച് കൊട്ടിക്കലാശത്തിനിടെ തങ്ങളെ തെരിഞ്ഞു പിടിച്ച് ഇവർ ആക്രമിച്ചതാണെന്നും പരിക്കേറ്റവരും പോലീസിനെ അറിയിച്ചിരുന്നു.

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും മുൻ പഞ്ചായത്തംഗവുമായ ചെറായി തായാട്ടുപറമ്പിൽ ടി.പി. ശിവദാസ്-56, മക്കളായ ശബരിനാഥ് - 22, സച്ചിദേവ് - 20 എന്നിവർക്കാണ് മർദനമേറ്റത്. കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മൂവരും ചികിത്സയ്‌ക്ക് ശേഷം ആശുപത്രിവിട്ടു.