പരസഹായമില്ലാതെ കിണർ കുഴിച്ച് വിദ്യാർഥികളായ സഹോദരങ്ങൾ
Thursday, February 9, 2023 12:47 AM IST
മംഗലം ശങ്കരൻകുട്ടി
ഷൊർണൂർ : ബജറ്റിൽ കുടിവെള്ളത്തിന് വില വർധിപ്പിച്ചതൊന്നും തങ്ങളെ ബാധിക്കില്ലെന്ന സന്തോഷത്തിലാണ് വിദ്യാർഥികളായ വിപിനും സുബിനും.
പരസഹായമില്ലാതെ കിണർകുഴിച്ച് ജലസമൃദ്ധി സ്വന്തമാക്കിയതിന്‍റെ ആത്മഹർഷത്തിലാണ് ഈ സഹോദരങ്ങൾ. വേനലിന്‍റെ വറുതിയിൽ ജലക്ഷാമം മുന്നിൽക്കണ്ടാണ് സഹോദരങ്ങളായ വിളയൂർ വിപിനും സുപിനും ചേർന്ന് കിണർ കുഴിക്കാൻ തീരുമാനിച്ചത്.
നാട്ടുകാർക്കെല്ലാം ഉപയോഗപ്രദമാകുന്ന രീതിയിൽ ജലവിതരണമായിരുന്നു ലക്ഷ്യം. കിണറിൽ ഏഴടി താഴ്ചയിൽ തന്നെ ഇവരുടെ മനം കുളിർപ്പിച്ച് ജലദേവത കനിഞ്ഞു.
വേനലിന്‍റെ വറുതി മുന്നിൽക്കണ്ട് സാന്പത്തിക ബാധ്യത വരാതെ ജലസമൃദ്ധി ഒരുക്കാൻ കിണർ കുഴിക്കുക എന്ന ലക്ഷ്യവുമായാണ് സഹോദരങ്ങളായ കരിങ്ങനാട് കുണ്ട് പനന്പറ്റപറന്പിലെ വട്ടക്കര വീട്ടിൽ സ്വന്തമായി കിണർ കുഴിക്കാൻ തീരുമാനിച്ചത്.
പഠനസമയം കഴിഞ്ഞ് കിട്ടുന്ന സമയത്തും രാത്രിയും പകലും അവധി ദിവസങ്ങളിലും മണ്‍വെട്ടിയെടുത്തു ഇരുവരും ഇറങ്ങിയപ്പോൾ കുറഞ്ഞ ദിവസങ്ങൾക്കകം ഒന്നാന്തരം വട്ടക്കിണർ ആയി.
ഇപ്പോൾ ഈ കിണറിൽ വെള്ളം സുലഭം. ഇനിയും രണ്ടടികൂടി കുഴിക്കാനാണ് ആലോചന. വെട്ടുപാറ പൊട്ടിച്ചുവേണം പണി തുടരാൻ.
മുൻപരിചയമില്ലാതെയാണ് ഇവർ ഈ യത്നത്തിനു മുതിർന്നത്. ടെയ്‌ലറിംഗിനൊപ്പം അടുക്കള ജോലിയും ചെയ്യുന്ന അമ്മയുടെ ജോലിഭാരം കുറയ്ക്കാൻ കൂടിയാണ് ഇവർ സ്വന്തമായി കിണർ കുഴിച്ചത്.
അനുമോദനങ്ങളുമായി വാർഡ് അംഗം നീലടി സുധാകരന്‍റെ നേതൃത്വത്തിൽ നാട്ടുകാരും വട്ടക്കര വീട്ടിലെത്തി. വിളയൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ താമസിക്കുന്ന വട്ടക്കര ഹരിദാസിന്‍റെയും ഷീബയുടേയും മക്കളാണ് വിപിൻദാസും സുപിൻദാസും.
ബിബിഎ ബിരുദധാരിയായ വിപിൻദാസ് (23) എംസിഎ ചെയ്യാനുള്ള ഒരുക്കത്തിലാണ്. സുപിൻദാസ് (18) പട്ടാന്പി ലിമെന്‍റ് കോളജിലാണ് ഡിഗ്രിക്ക് പഠിക്കുന്നത്. വിനയ്ദാസ് (മൂന്ന്) അനിയനാണ്.