x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അടിസ്ഥാന പൗര സ്വഭാവം അറിയാത്ത ജനക്കൂട്ടം; ആരാധകരുടെ തള്ളിക്കയറ്റത്തിനെതിരെ ചിൻമയ ശ്രീപദ


Published: December 24, 2025 09:24 AM IST | Updated: December 24, 2025 09:27 AM IST

ജനക്കൂട്ടത്തിനും ആരാധകർക്കും ഇടയിൽ അകപ്പെട്ടുപോകുന്ന താരങ്ങളുടെ അവസ്ഥയെക്കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ഹൈദരബാദിൽ നിധി അഗർവാൾ നേരിട്ട ആരാധകഅതിക്രമത്തിന് പിന്നാലെ സമാനരീതിയിൽ നടി സമാന്തയ്ക്കും ദുരനുഭവം നേരിട്ടു. പിന്നാലെയാണ് ആൾക്കൂട്ടത്തെ രൂക്ഷമായി വിമർശിച്ച് ഗായിക ചിൻമയ ശ്രീപദ രംഗത്തെത്തിയത്.

മോശം ആസൂത്രണവും അടിസ്ഥാന പൗര മര്യാദയില്ലായ്മയുമാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്ന് ഗായിക വിമർശിച്ചു.

''സാമന്തയുടെ ടീം അംഗം ആര്യ ഉൾപ്പെടെയുള്ളവർ, മുഴുവൻ ശക്തിയും ഉപയോഗിച്ച് അവരെ സംരക്ഷിക്കുകയാണ്. അദ്ദേഹത്തിന് പരിക്കേറ്റിരിക്കാം. അടിസ്ഥാന പൗര സ്വഭാവം അറിയാത്ത ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഒരു നടിയുടെ ജോലിയല്ല," ചിന്മയി കുറിച്ചു.

ഒരു വസ്ത്ര വ്യാപാരശാലയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് തിരിച്ചുപോകുംവഴിയാണ് സാമന്തയ്ക്ക് ആരാധകരിൽനിന്ന് മോശം അനുഭവമുണ്ടായത്.

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം ‘ദ രാജാസാബിന്‍റെ’ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് മടങ്ങവേയാണ് ‌നായിക നിധി അഗർവാളിന് നേരെ ആരാധകരുടെ അതിക്രമം ഉണ്ടായത്.

സുരക്ഷാ ജീവനക്കാരെ പോലും തള്ളിമാറ്റിയാണ് ആൾക്കൂട്ടം നടിക്ക് നേരെ എത്തിയത്. നടിയെ തൊടാനും വസ്ത്രം പിടിച്ച് വലിക്കാനുമെല്ലാം ശ്രമങ്ങൾ നടന്നു.

Tags : Chinmaya Sripada worshippers fans

Recent News

Corehub Up