പ്രതീകാത്മക ചിത്രം
ഗാംഗ്ചോക്: സിക്കിൽ നിർമാണത്തിലിരുന്ന തുരങ്കം മണ്ണിടിച്ചിനെത്തുടർന്ന് തകർന്നുവീണ് 20 പേർ മരിച്ചു. അഞ്ചു പേർ കുടുങ്ങി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സിക്കിമിലെ നാംച്ചി ജില്ലയിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാമെന്നും രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എൻഎച്ച്പിസി സീനിയർ മാനേജരായ അനീഷ് കോട്ടയം മണർകാട് സ്വദേശിയാണ്.
ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമാണം നടന്നുവന്ന സമാർദുംഗിലെ ജോലംഗിൽ തിങ്കളാഴ്ച മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കം തകർന്നുവീഴുകയായിരുന്നെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് പറഞ്ഞു.
മീഥെയ്ൻ വാതകച്ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിലാണ് തുരങ്കം തകർന്നതെന്നാണ് നിഗമനം. അഡിറ്റ് 3 തുരങ്കത്തിനുള്ളിൽ പ്രോജക്ട് ഉദ്യോഗസ്ഥരും ജോലിക്കാരുമടക്കം 25 പേർ കുടുങ്ങുകയായിരുന്നു.
മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കത്തിന്റെ മുൻഭാഗം മൂടിയതോടെ തൊഴിലാളികൾക്കു രക്ഷപ്പെടാനുള്ള വഴി അടയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ സിക്കിം മുഖ്യമന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടം സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സമിതി രൂപവത്കരിക്കുമെന്നു സിക്കിം മുഖ്യമന്ത്രി തമാംഗ് അറിയിച്ചു.
12 മൃതദേഹങ്ങൾ കണ്ടെടുത്തതിൽ എഴെണ്ണം തിരിച്ചറിഞ്ഞു. മരിച്ചവരിൽ നാലു പേർ ബംഗാൾ സ്വദേശികളാണ്. മരിച്ച ആസാം, പഞ്ചാബ്, ഉത്തരാഖണ്ഡ് സ്വദേശികളെയും തിരിച്ചറിഞ്ഞു.
Tags : Sikkim UnderConstruction Tunnel Collapses Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash