x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിമർശനവും തിരുത്തലുമാണ് പാർട്ടിയുടെ രീതി: ഇ.പി.ജയരാജൻ


Published: May 23, 2026 12:42 PM IST | Updated: May 23, 2026 12:42 PM IST

ന്യൂഡൽഹി: പാർട്ടി കമ്മിറ്റികളിൽ വിമർശനങ്ങൾ ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജൻ. കേന്ദ്ര കമ്മിറ്റി യോഗത്തിലും പാർട്ടി കമ്മിറ്റി യോഗത്തിലും പല കാര്യങ്ങളും ചർച്ച ചെയ്യും. അത് എല്ലാം പത്രക്കാരോട്  പറയുന്നത് അല്ല പാർട്ടി രീതി.

ഞങ്ങൾ ‌ചർച്ച ചെയ്ത് തീരുമാനമെടുത്തു കഴിഞ്ഞാൽ ആ തീരുമാനം ജനങ്ങളെ അറിയിക്കും. അല്ലാതെ ഒരോരുത്തർ പറഞ്ഞ വാക്കും ശൈലിയും നിങ്ങളോട് വന്ന് പറയുമെന്ന് ധരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്നും ജയരാജന്‍ പറഞ്ഞു. കേരളത്തിലെ പാർട്ടി കമ്മിറ്റികളിൽ വിമർശനം ഉയർന്നെങ്കിൽ അത് കേരളത്തിൽ ചോദിക്കണം.

വിമർശനങ്ങൾ ഉണ്ടായാൽ അത് തിരുത്തും. വിമർശനം, സ്വയം വിമർശനം, തെറ്റുകൾ കണ്ടെത്തൽ, തിരുത്തൽ, ശരിയായ നിലപാട് സ്വീകരിക്കൽ അതെല്ലാം ഞങ്ങളുടെ പാർട്ടിയുടെ രീതിയാണ്. ഞങ്ങൾ തെറ്റ് തിരുത്തന്ന പാർട്ടിയാ‌ണെന്നും പാർട്ടി നടപടി ക്രമത്തിന്‍റെ ഭാഗമാണ് വിമർശനമെന്നും അദ്ദേഹം പ്രതികരിച്ചു.

Tags : e.p.jayarajan cpm Delhi

Recent News

Corehub Up