മൊറാദാബാദ്: യുപിയിലെ മൊറാദാബാദിൽനിന്ന് മൂന്നുദിവസമായി കാണാതായ കമിതാക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.
അധ്യാപികയായ കാജലിന്റെയും കാമുകൻ അർമാന്റെയും മൃതദേഹങ്ങളാണ് നീം കരോളി ബാബ ക്ഷേത്രത്തിനു സമീപം ഗഗൻ നദിക്കരയിലെ കുഴയിൽനിന്ന് കണ്ടെടുത്തത്. ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം.
ഉമ്രി സബ്ജിപുരിലെ കാജലിന്റെ വസതിയിൽ അർമാനെയും കാജലിനെയും പിടികൂടി തടങ്കലിൽവച്ചശേഷം കൊലപ്പെടുത്തി മറവുചെയ്യുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ കാജലിന്റെ സഹോദരങ്ങൾ മൊഴി നല്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.