ബംഗളൂരു: കർണാടകത്തിൽ പ്രഫഷണൽ കോളജ് പ്രവേശനപരീക്ഷയ് ക്കെത്തിയ അഞ്ച് ബ്രാഹ്മണ വിദ്യാർഥികളുടെ പൂണൂൽ നിർബന്ധിച്ച് ഊരിമാറ്റിയതിൽ വിവാദം. ഇതേത്തുടർന്ന് ഇൻവിലിജേറ്ററെ സസ്പൻഡ് ചെയ്തതായി കോളജ് അറിയിച്ചു.
അന്വേഷണത്തിന് സംസ്ഥാന സർക്കാരും നിർദേശം നൽകി.മടിവാളയിലെ കൃപാനിധി കോളജിലായിരുന്നു സംഭവം. പരീക്ഷ എഴുതാൻ ആഗ്രഹമുണ്ടെങ്കിൽ പൂണൂൽ ഊരിമാറ്റണമെന്ന് ഇൻവിലിജേറ്റർ നിർബന്ധിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു.
കഴിഞ്ഞവർഷം സമാനസംഭവം ഉണ്ടായതോടെ പൂണൂൽ ഊരേണ്ടതില്ലെന്നു സർക്കാർ വ്യക്തമാക്കിയിരുന്നു.സംഭവം കോൺഗ്രസ് സർക്കാരിന്റെ ഹിന്ദുത്വവിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി ആരോപിച്ചു. അത്യന്തം നിർഭാഗ്യകരമാണ് സംഭവമെന്നും കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി എം.സി. സുധാകർ പ്രതികരിച്ചു.
Tags : Karnataka CET exam Controversy