x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാർഥി പ്രക്ഷോഭം: കേസുകൾ പിൻവലിച്ച് ഡൽഹി സർക്കാർ

നാഷണൽ ഡെസ്ക്
Published: July 30, 2026 06:13 PM IST | Updated: July 30, 2026 06:17 PM IST

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത് അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്ന് ഡൽഹി സർക്കാർ. സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ഡൽഹി സർക്കാരിന്‍റെ ഈ സുപ്രധാന തീരുമാനം. ലഫ്റ്റനന്‍റ് ഗവർണറുടെ അനുമതിയോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഈ ഇളവ് ബാധകമായിരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ 28ലെ സുപ്രീംകോടതി ഉത്തരവിന് വിധേയമായിട്ടായിരിക്കും ഈ നടപടികൾ. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇതുവരെ 13 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അറസ്റ്റിലായവരുടെയും കസ്റ്റഡിയിലെടുത്തവരുടെയും മുഴുവൻ വിവരങ്ങളും പരിശോധിക്കും. പ്രതിഷേധക്കാർക്കെതിരെ ഇനി തുടർനടപടികൾ ഉണ്ടാകില്ലെന്നും വിഷയം അവസാനിപ്പിച്ച് ഇവരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും സർക്കാർ അറിയിച്ചു.

Tags : Delhi protests paper leak protest Supreme Court Delhi Lieutenant Governor CJP protesters

Recent News

Corehub Up