ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വീഴ്ച സമ്മതിച്ചു. പാർലമെന്ററി സമിതിക്കു മുന്നിലാണ് എൻടിഎ വീഴ്ച സംഭവിച്ചത്. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഇതിനു പിന്നാലെയാണ് കോൺഗ്രസ് എംപി ദിഗ് വിജയ് സിംഗ് അധ്യക്ഷനായ സമിതി എൻടിഎ ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശം നൽകിയത്. എൻടിഎ ഡയറക്ടർ, എൻടിഎ ചെയർപേഴ്സൺ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് പാർലമെന്ററി സമിതിക്ക് മുന്നിലെത്തിയത്.
മൂന്ന് മണിക്കൂറോളം ഈ യോഗം നീണ്ടുനിന്നിരുന്നു. ഇതിലാണ് വിഴ്ചയുണ്ടായതായി എൻടിഎ സമ്മതിച്ചിരിക്കുന്നത്. വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ അടിയന്തരമായി സമർപ്പിക്കാൻ സമിതി എൻടിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്താനാണ് ശ്രമിച്ചത്.
വീഴ്ച വന്നതിൽ തങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് എൻടിഎ സമ്മതിച്ചിട്ടുള്ളത്. പുനഃപരീക്ഷ കുറ്റമറ്റ രീതിയിൽ നടത്താനുള്ള നടപടികൾ സ്വീകരിച്ചുവെന്നും എൻടിഎ സമിതിയെ അറിയിച്ചു. കഴിഞ്ഞ മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു.
പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ജൂൺ 21ന് പുനഃപരീക്ഷ നടത്തും. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
Tags : question paper leak neet exam nta