ലഖിംപുർ ഖേരി: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പെട്രോൾ പന്പുകളിലും എൽപിജി സെന്ററുകളിലും ഇന്നലെ അനുഭവപ്പെട്ടത് നീണ്ട ക്യൂ.
ലഖിംപുർ ഖേരി, ബാരാബാങ്കി ജില്ലകളിൽ പെട്രോളിയം ഉത്പന്നങ്ങൾ കിട്ടാനില്ലെന്ന സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളിൽ കുരുങ്ങിയാണ് പലരും മൂന്നുദിവസമായി നിരത്തിലിറങ്ങുന്നത്.
എന്നാൽ, ഇന്ധനക്ഷാമമുണ്ടെന്നത് വ്യാജപ്രചാരണം മാത്രമാണെന്നും ആവശ്യത്തിലധികം സ്റ്റോക്കുണ്ടെന്നും ജില്ലാ സപ്ലൈ ഓഫീസർ അഞ്ജനി കുമാർ സിംഗ് പറഞ്ഞു.
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ദുർഗശക്തി നാഗ്പാൽ പറഞ്ഞു.
പെട്രോൾ പന്പുകളിൽ അനിയന്ത്രിതമായ തിരക്കനുഭവപ്പെടുന്നുണ്ടെന്നും ഇതു നിയന്ത്രിക്കപ്പെടണമെന്നും പെട്രോൾ പന്പ് ഉടമകൾ ആവശ്യപ്പെട്ടു.
Tags : West Asian conflict petrol pumps Long queues Middle East war uttar pradesh