48 മണിക്കൂർ, മരിച്ചത് മൂന്ന് തടവുകാർ; ഹാരിസ് കൗണ്ടി ജയിലിൽ ഈ വർഷം ഇതുവരെ കസ്റ്റഡിയിൽ മരിച്ചത് 10 പേർ
Friday, June 27, 2025 7:37 AM IST
പി .പി. ചെറിയാൻ
ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) 48 മണിക്കൂറിനുള്ളിൽ ഹാരിസ് കൗണ്ടി ജയിലിൽ മരിച്ചത് മൂന്ന് തടവുകാർ. ഇതോടെ ഈ വർഷം ഇതുവരെ ഹാരിസ് കൗണ്ടി ജയിലിൽ തടവിൽ കഴിയുന്നതിനിടെ മരിച്ചവരുടെ എണ്ണം പത്തായി. ലഹരി ഉപയോഗിച്ച് 26 വയസുകാരൻ ജയിലിനുള്ളിൽ മരിച്ച് ആഴ്ചകൾക്ക് ശേഷം വീണ്ടും കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ജയിലിൽ വച്ച് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട അലക്സാണ്ടർ വിൻസ്റ്റലിനെ (43) സെന്റ് ജോസഫ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായി കണ്ടെത്തിയ അദ്ദേഹം ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫിലിപ്പ് ബ്രമ്മെറ്റ് (68) 22ാം തീയതി രാത്രിയാണ് മരിച്ചത്. ഈ മാസം 19ന് ജയിലിൽ വച്ച് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട ബ്രമ്മറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിട്ടാണ് ജയിൽ അധികൃതർ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ബ്രമ്മെറ്റും മരിച്ചത്.


ലഹരിമരുന്ന് കൈവശം വച്ചതിന് പിടിയിലായ റൊണാൾഡ് പേറ്റ്(35) ആണ് 48 മണിക്കൂറിനുള്ളിൽ ഹാരിസ് കൗണ്ടി ജയിലിൽ മരിച്ച മൂന്നാമൻ. അറസ്റ്റിലായി ദിവസങ്ങൾക്കുള്ളിലാണ് മരണം.

48 മണിക്കൂറിനുള്ളിൽ ഹാരിസ് കൗണ്ടി ജയിലിൽ മൂന്ന് മരണം നടന്നത് അന്വേഷിക്കുമെന്ന് ഹൂസ്റ്റൺ പോലീസ് അറിയിച്ചു. 2023ൽ 19 പേരും 2022ൽ 27 പേരും ഇവിടെ കസ്റ്റഡിയിൽ മരിച്ചിട്ടുണ്ട്. തുടർച്ചയായ കസ്റ്റഡി മരണങ്ങൾ അധികാരികൾക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.