x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജര്‍മനിയിലെ ആശുപത്രിയില്‍ നിന്ന് ടിക് ടോക് ലൈവ്: മലയാളി നഴ്സുമാര്‍ ശ്രദ്ധിക്കുക

ജോസ് കുമ്പിളുവേലില്‍
Published: April 4, 2026 03:42 PM IST | Updated: April 4, 2026 03:42 PM IST

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ പ്രശസ്തമായ ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റി ക്ലിനിക്കില്‍ ഡ്യൂട്ടിക്കിടെ ടിക് ടോക് ലൈവ് സ്ട്രീം ചെയ്ത നഴ്സിംഗ് വിദ്യാര്‍ഥിനിയെയും രോഗിയെ അധിക്ഷേപിച്ച ജീവനക്കാരെയും പിരിച്ചുവിട്ടു.

രോഗികളുടെ സ്വകാര്യത ലംഘിച്ചും അവരെ ക്രൂരമായി പരിഹസിച്ചും നടത്തിയ ലൈവ് സ്ട്രീം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.

സംഭവത്തിന്‍റെ ചുരുക്കം:

ടിക് ടോക് ലൈവ്: നെഫ്രോളജി വാര്‍ഡില്‍ ഡ്യൂട്ടിയിലായിരുന്ന ട്രെയിനി നഴ്സ് തന്‍റെ മൊബൈലിലൂടെ ടിക് ടോക്കില്‍ ലൈവ് പോവുകയും സഹപ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തു. ഈ സംഭാഷണത്തിനിടെ വാര്‍ഡിലെ രോഗികളെക്കുറിച്ചുള്ള രഹസ്യവിവരങ്ങളും പങ്കുവയ്ക്കപ്പെട്ടു.

ക്രൂരമായ പരിഹാസം: ബെല്‍ അടിച്ച് നഴ്സുമാരുടെ സഹായം തേടിയ ഒരു രോഗിയെക്കുറിച്ച് ജീവനക്കാര്‍ ലൈവില്‍ വളരെ മോശമായാണ് സംസാരിച്ചത്. "കെെയില്‍ ഗ്രനേഡ് ഉണ്ടോ?' എന്നും "രോഗിയുടെ വിരല്‍ അറുത്തുമാറ്റാന്‍ പോക്കറ്റ് കത്തി വാങ്ങണം' എന്നും ഒരു പുരുഷ നഴ്സ് പരിഹസിക്കുന്നത് ലൈവില്‍ കേള്‍ക്കാമായിരുന്നു.

കൈയോടെ പിടികൂടി: മുന്‍പ് നഴ്സായിരുന്ന കെവിന്‍ ഹാര്‍ട്ട്‌വിഗ് എന്ന യൂട്യൂബറാണ് ഈ ലൈവ് സ്ട്രീം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിച്ചത്.

ആശുപത്രിയുടെ നടപടി:

സംഭവം ഗൗരവകരമായി എടുത്ത ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ അന്വേഷണം പ്രഖ്യാപിക്കുകയും കുറ്റക്കാരായ ജീവനക്കാരുടെ ജോലി അവസാനിപ്പിക്കുകയും ചെയ്തു.

രോഗികളുടെ സുരക്ഷയും അന്തസും സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും ഇത്തരം പ്രവര്‍ത്തികള്‍ ക്ലിനിക്കിന്‍റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആശുപത്രി വക്താവ് അറിയിച്ചു.

ജര്‍മനിയിലെ നഴ്സുമാരും ജീവനക്കാരും ശ്രദ്ധിക്കാന്‍:

ജര്‍മനിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഈ സംഭവം ഒരു പാഠമായി കാണേണ്ടതുണ്ട്.

ഡ്യൂട്ടിക്കിടെ സോഷ്യല്‍ മീഡിയ ഉപയോഗവും, അനുവാദമില്ലാതെ ഡ്യൂട്ടിക്കിടെ ഫോട്ടോ എടുക്കുന്നതോ ലൈവ് ചെയ്യുന്നതോ ജര്‍മനിയില്‍ കടുത്ത കുറ്റമാണ്.

കൂടാതെ രോഗികളുടെ സ്വകാര്യത: രോഗികളുടെ വിവരങ്ങളോ ദൃശ്യങ്ങളോ പുറത്തുവിടുന്നത് കടുത്ത നിയമനടപടികള്‍ക്കും ജോലി നഷ്ടപ്പെടാനും കാരണമാകും.

പരാതികള്‍: ജോലിഭാരം എത്ര കൂടുതലായാലും രോഗികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ അച്ചടക്ക നടപടികള്‍ക്ക് വഴിവെക്കും.

ജര്‍മനിയിലെ നഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പ്രത്യേകിച്ച് പുതുതായി ജോലിക്ക് കയറിയവരും കൂടാതെ ഔസ്ബില്‍ഡൂംഗ് ചെയ്യുന്നവരും ഒക്കെ ഇക്കാര്യം ഒന്നു ശ്രദ്ധിച്ചാല്‍ ഏറെ നന്നായിരിക്കും.

ഞങ്ങള്‍ ഇതു പറയുമ്പോള്‍ ഇവിടെ എത്തിയ വിദ്യാര്‍ഥികള്‍ക്കും ഔസ്ബില്‍ഡൂംഗ്കാര്‍ക്കും ഒട്ടും ഇഷ്ടപ്പെടില്ല. താനാരാടോ ഞങ്ങളെ ഉപദേശിക്കാന്‍ എന്ന മട്ടിലുള്ള കമന്‍റും പുച്ചവും ഒക്കെ ഞങ്ങളെ തേടിയെത്താറുണ്ട്.

അത്രമാത്രം അസഹനീയമാണ് ഇത്തരക്കാര്‍ക്കുള്ള ഞങ്ങളുടെ മുന്നറിയിപ്പുകള്‍. ഞങ്ങള്‍ അതൊന്നും തന്നെ കൂട്ടാക്കുന്നില്ല, ഞങ്ങള്‍ക്ക് ഇത് കേട്ടാല്‍ ഒരു കൂസലുമില്ല, ഒരു കാര്യം പറയാം ഞങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, നഷ്ടം നിങ്ങള്‍ക്കു മാത്രമായിരിക്കും.

എന്നുകൂടി ഓര്‍ക്കുക. ഫ്രാങ്ക്ഫര്‍ട്ടിലെ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ജര്‍മനിയിലെ നിയമങ്ങള്‍ എന്തൊക്കെയാണന്നു ഒന്നുകൂടി അറിഞ്ഞിരുന്നാല്‍ നിങ്ങള്‍ക്ക് നല്ലത്.

ജര്‍മനിയിലെ മലയാളി നഴ്സുമാര്‍ ശ്രദ്ധിക്കാന്‍: ആശുപത്രിയിലെ ടിക് ടോക് ലൈവ് ജോലി തെറിപ്പിച്ചു. നിയമങ്ങള്‍ കടുപ്പമേറിയതാണ്. ആശുപത്രി ഡ്യൂട്ടിക്കിടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും രോഗികളുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതും ജര്‍മ്മനിയില്‍ എത്രത്തോളം ഗുരുതരമാണെന്ന് തെളിയിക്കുന്നതാണ് ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റി ക്ലിനിക്കിലെ പുതിയ സംഭവം.

ടിക് ടോക് ലൈവിലൂടെ രോഗിയെ പരിഹസിച്ച നഴ്സിംഗ് വിദ്യാര്‍ഥിനിക്കും സഹപ്രവര്‍ത്തകര്‍ക്കും ജോലി നഷ്‌ടമായത് പ്രവാസി മലയാളി സമൂഹത്തിന് വലിയൊരു മുന്നറിയിപ്പാണ്.

ജര്‍മനിയിലെ കര്‍ശന നിയമങ്ങള്‍ (മലയാളികള്‍ അറിഞ്ഞിരിക്കേണ്ടത്):

രോഗികളുടെ സ്വകാര്യത: ജര്‍മ്മനിയിലെ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ (GDPR/BDSG) ലോകത്തിലെ തന്നെ ഏറ്റവും കര്‍ശനമായ ഒന്നാണ്. രോഗിയുടെ പേരോ, മുഖമോ, എന്തിന് അവരുടെ മുറിയുടെ ദൃശ്യങ്ങള്‍ പോലും അനുവാദമില്ലാതെ പകര്‍ത്തുന്നത് കടുത്ത നിയമലംഘനമാണ്.

രഹസ്യ സ്വഭാവം: ജര്‍മന്‍ ക്രിമിനല്‍ കോഡ് (StGB § 203) പ്രകാരം രോഗികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണ്. ഇത് ലംഘിക്കുന്നത് ജയില്‍ ശിക്ഷയോ വന്‍ തുക പിഴയോ (ഒരു ലക്ഷം യൂറോ വരെ) ലഭിക്കാവുന്ന കുറ്റമാണ്.

ജോലിസ്ഥലത്തെ സോഷ്യല്‍ മീഡിയ: മിക്ക ജര്‍മ്മന്‍ ആശുപത്രികളിലും ഡ്യൂട്ടിക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്.

ഡ്യൂട്ടി സമയത്ത് ലൈവ് സ്ട്രീമിംഗ് നടത്തുന്നത് വിശ്വസ്തത ലംഘനം (Breach of Trust) ആയി കണക്കാക്കി മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ തന്നെ പിരിച്ചുവിടാന്‍ (Fristlose keundigung) മാനേജ്മെന്റിന് അധികാരമുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ഫോട്ടോകളും വീഡിയോകളും: യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രങ്ങളോ വീഡിയോകളോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ പശ്ചാത്തലത്തില്‍ രോഗികളോ മെഡിക്കല്‍ രേഖകളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.

സംഭാഷണങ്ങള്‍: സ്ററാഫ് റൂമുകളിലോ ഇടനാഴികളിലോ വെച്ച് രോഗികളെക്കുറിച്ച് നടത്തുന്ന പരാമര്‍ശങ്ങള്‍ പോലും മറ്റൊരാള്‍ കേള്‍ക്കാനിടയായാല്‍ അത് പരാതിക്ക് കാരണമാകും.

പ്രൊഫഷണലിസം: ജര്‍മ്മനിയില്‍ ജോലിഭാരം കൂടുതലാണെങ്കിലും രോഗികളോടുള്ള മോശം പെരുമാറ്റം ഒരു കാരണവശാലും അധികൃതര്‍ വെച്ചുപൊറുപ്പിക്കില്ല.

ചുരുക്കത്തില്‍: നഴ്സിംഗ് മേഖലയില്‍ ജോലി തേടുന്നവരും നിലവില്‍ ജോലി ചെയ്യുന്നവരും സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ അതീവ ജാഗ്രത പാലിക്കണം. ഒരു ചെറിയ അശ്രദ്ധ നിങ്ങളുടെ കരിയറും ജര്‍മ്മനിയിലെ ജീവിതവും തന്നെ ഇല്ലാതാക്കിയേക്കാം.

ഇനിയും ജര്‍മന്‍ ശിക്ഷാനിയമത്തിലെ (StGB) വളരെ പ്രധാനപ്പെട്ട ഒരു വകുപ്പാണ് വകുപ്പ് 203 § 203 Strafgesetzbuch). ഇത് പ്രധാനമായും രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള ബാധ്യത (Violation of Personal Secrets) എന്നതുമായി ബന്ധപ്പെട്ടതാണ്.

ജര്‍മ്മനിയില്‍ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, വക്കീലന്മാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്ക് ഈ വകുപ്പ് വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നത്. ഇതിന്‍റെ ലളിതമായ വിശദീകരണം താഴെ നല്‍കുന്നു:

എന്താണ് വകുപ്പ് 203 (StGB § 203)?

ഒരു വ്യക്തി തന്‍റെ ഔദ്യോഗിക പദവിയുടെ ഭാഗമായി (ഉദാഹരണത്തിന് ഒരു നഴ്സ് എന്ന നിലയില്‍) ഒരാളുടെ സ്വകാര്യ വിവരങ്ങള്‍ അറിയാന്‍ ഇടയായാല്‍, ആ വിവരം അയാളുടെ അനുവാദമില്ലാതെ മറ്റൊരാളോട് വെളിപ്പെടുത്തുന്നത് കുറ്റകരമാണ്.

ഇതിനെ "Schweigepflicht' (Duty of Confidentiality) എന്ന് വിളിക്കുന്നു.

ഈ നിയമം ബാധകമായവര്‍ ആരെല്ലാം?

ഈ വകുപ്പ് എല്ലാവര്‍ക്കുമുള്ളതല്ല, മറിച്ച് ചില പ്രത്യേക പ്രഫഷണലുകള്‍ക്കാണ്:

ആരോഗ്യപ്രവര്‍ത്തകര്‍: ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍.

നിയമവിദഗ്ധര്‍: വക്കീലന്മാര്‍, നോട്ടറിമാര്‍.

സാമൂഹിക പ്രവര്‍ത്തകര്‍: സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍.

മറ്റുള്ളവര്‍: ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥര്‍, ടാക്സ് കണ്‍സള്‍ട്ടന്‍റുമാര്‍.

ഈ നിയമം ലംഘിച്ചാല്‍ ലഭിക്കുന്ന ശിക്ഷ: ഒരു രോഗിയുടെയോ ക്ളയന്‍റിന്‍റോയോ സ്വകാര്യവിവരങ്ങള്‍ അനുവാദമില്ലാതെ പുറത്തുവിട്ടാല്‍ താഴെ പറയുന്ന ശിക്ഷകള്‍ ലഭിക്കാം:

തടവ് ശിക്ഷ: ഒരു വര്‍ഷം വരെ തടവ്. പിഴ (Geldstrafe): വന്‍തുക പിഴയായി ഒടുക്കേണ്ടി വരും. ജോലി നഷ്ടപ്പെടല്‍: ക്രിമിനല്‍ നടപടി ഉണ്ടാകുന്നതോടെ ആ പ്രഫഷണില്‍ തുടരാനുള്ള ലൈസന്‍സ് റദ്ദാക്കപ്പെടാം (Berufsverbot).

നഴ്സുമാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ഫ്രാങ്ക്ഫര്‍ട്ടിലെ സംഭവത്തില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിക്ക് ജോലി നഷ്ടപ്പെടാന്‍ പ്രധാന കാരണം ഈ വകുപ്പിന്‍റെ ലംഘനമാണ്. വാട്സ്ആപ്പ്/സോഷ്യല്‍ മീഡിയ: ഒരു രോഗിയുടെ പേരോ അസുഖവിവരമോ അടങ്ങുന്ന ഫോട്ടോയോ വീഡിയോയോ സോഷ്യല്‍ മീഡിയയില്‍ ഇടുന്നത് ഈ വകുപ്പ് പ്രകാരം കുറ്റകരമാണ്.

സ്റ്റാഫ് റൂമിലെ സംസാരം: ജോലിക്ക് ബന്ധമില്ലാത്ത സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ രോഗിയെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കണം. പേപ്പര്‍ വര്‍ക്കുകള്‍: രോഗിയുടെ രേഖകള്‍ (Patient files) മറ്റുള്ളവര്‍ കാണുന്ന രീതിയില്‍ അശ്രദ്ധമായി വെക്കരുത്.

നിയമപരമായ ഇളവുകള്‍ (എപ്പോള്‍ വെളിപ്പെടുത്താം?):

ചില പ്രത്യേക സാഹചര്യങ്ങളില്‍ വിവരങ്ങള്‍ കൈമാറാം:

രോഗി രേഖാമൂലം അനുവാദം നല്‍കിയാല്‍.

മറ്റൊരു ഡോക്ടര്‍ക്കോ നഴ്സിനോ ചികിത്സയുടെ ഭാഗമായി വിവരം നല്‍കേണ്ടി വന്നാല്‍, കോടതി ഉത്തരവ് ഉണ്ടെങ്കില്‍.

ഒരു വലിയ കുറ്റകൃത്യം തടയാന്‍ (ഉദാഹരണത്തിന് കൊലപാതക ഭീഷണി) വിവരം നല്‍കേണ്ടി വന്നാല്‍.

ചുരുക്കത്തില്‍, ജര്‍മ്മനിയില്‍ ഒരാളുടെ സ്വകാര്യത എന്നത് പവിത്രമാണ്. അത് ലംഘിക്കുന്നത് നിങ്ങളുടെ കരിയറിനെ തന്നെ ബാധിക്കും.

Tags : germany nurse fired tiktok

Recent News

Corehub Up