x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വിറ്റ്‌സർലൻഡിൽ വാഹനമോടിച്ച ഇന്ത്യൻ യുവതിക്ക് വൻ ട്രാഫിക് പിഴ; അടച്ചില്ലെങ്കിൽ വീസയ്ക്ക് തിരിച്ചടി

ജോസ് കുമ്പിളുവേലിൽ
Published: June 5, 2026 06:11 PM IST | Updated: June 5, 2026 06:11 PM IST

ബെർലിൻ: സ്വിറ്റ്‌സർലൻഡ് സന്ദർശിക്കുന്നതിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച ഇന്ത്യൻ യുവതിക്ക് ഒരു വർഷത്തിന് ശേഷം ലക്ഷക്കണക്കിന് രൂപയുടെ ട്രാഫിക് പിഴ ലഭിച്ചു.

പിഴത്തുക അടച്ചില്ലെങ്കിൽ ഭാവിയിൽ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വീസ അപേക്ഷകൾക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ലഭിച്ചതോടെ യുവതി സോഷ്യൽ മീഡിയയിൽ സഹായം തേടിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം സ്വിറ്റ്‌സർലൻഡ് സന്ദർശിച്ച യുവതി അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് കാർ വാടകയ്‌ക്കെടുത്ത് യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടെ പലതവണ സ്പീഡ് പരിധി ലംഘിച്ചതും തെറ്റായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്തതുമാണ് പിന്നീട് പ്രശ്നങ്ങൾക്ക് വഴിവച്ചത്.

റോഡുകളിലെ നിരീക്ഷണ കാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ സ്വിസ് അധികൃതർ പിഴ ചുമത്തുകയായിരുന്നു. വിവിധ നിയമലംഘനങ്ങൾ ഒന്നിച്ച് കണക്കാക്കി വലിയ തുകയാണ് പിഴയായി ഈടാക്കിയത്. ഈ പിഴ നോട്ടീസ് സംഭവത്തിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് യുവതിയുടെ ഇന്ത്യയിലെ വിലാസത്തിലേക്ക് എത്തിയത്.

ഒറ്റത്തവണയായി ഇത്രയും വലിയ തുക അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് യുവതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സഹായം അഭ്യർഥിച്ചത്. പിഴ അടയ്ക്കാത്തപക്ഷം ഭാവിയിൽ സ്വിറ്റ്‌സർലൻഡിലേക്കോ മറ്റ് ഷെങ്കൻ രാജ്യങ്ങളിലേക്കോ ഉള്ള വീസ അപേക്ഷകൾ നിരസിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിലെ കർശനമായ ട്രാഫിക് നിയമങ്ങളും നിരീക്ഷണ സംവിധാനങ്ങളും കാരണം വിദേശ സഞ്ചാരികൾ നടത്തിയ നിയമലംഘനങ്ങളും എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നു. വാടക കാർ കമ്പനികളുടെ വിവരങ്ങൾ ഉപയോഗിച്ചാണ് പലപ്പോഴും നിയമലംഘകരെ കണ്ടെത്തുകയും പിഴ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത്.

വിദേശരാജ്യങ്ങളിൽ വാഹനം ഓടിക്കാൻ പദ്ധതിയിടുന്നവർ അവിടത്തെ ട്രാഫിക് നിയമങ്ങൾ, സ്പീഡ് പരിധികൾ, പാർക്കിംഗ് നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് മുൻകൂട്ടി വ്യക്തമായ ധാരണ നേടേണ്ടതിന്റെ ആവശ്യകത ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നു.

Tags : Indian Tourist Traffic Fine Switzerland

Recent News

Corehub Up