x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ x അഫ്ഗാനിസ്ഥാൻ ടെസ്റ്റ് രാവിലെ 9.30 മുതൽ


Published: June 5, 2026 11:08 PM IST | Updated: June 5, 2026 11:08 PM IST

ചണ്ഡിഗഡ്: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ ആരവം അടങ്ങി, ഫിഫ 2026 ലോകകപ്പ് ഫുട്‌ബോള്‍ ചൂടിലേക്ക് അടുക്കുന്നു; ഇതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ടെസ്റ്റ് ടൈം. ഇന്ത്യ x അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് ന്യൂ ചണ്ഡിഗഡില്‍ അരങ്ങേറും. രാവിലെ 9.30 മുതലാണ് മത്സരം. ജിയൊഹോട്ട്സ്റ്റാറിലും സ്റ്റാര്‍സ്‌പോര്‍ട്‌സ് ചാനലിലും തത്സമയം.

ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞ്, ആറാം നാളിലാണ് ടെസ്റ്റ് അരങ്ങേറുന്നതെന്നതും ശ്രദ്ധേയം. ഐപിഎല്‍ ഫൈനല്‍ കളിച്ച ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ തുടങ്ങിയവര്‍ ടെസ്റ്റ് പരീക്ഷയ്ക്കായി ഇന്ത്യന്‍ ജഴ്‌സി അണിയും.

ടെസ്റ്റില്‍ കരകയറുമോ?

ഏഴു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനിറങ്ങുന്നതെന്നത്. നവംബറില്‍ ഗോഹട്ടിയില്‍വച്ച് ദക്ഷിണാഫ്രിക്കയെ നേരിട്ടതായിരുന്നു ഇന്ത്യയുടെ അവസാന ടെസ്റ്റ്. അന്നത്തെ മത്സരത്തില്‍ ഇന്ത്യ 408 റണ്‍സിനു ദയനീയമായി പരാജയപ്പെട്ടു. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും ദയനീയ തോല്‍വി. രണ്ടു മത്സര പരമ്പര 2-0നും ഇന്ത്യക്കു നഷ്ടമായി. ഇന്ത്യന്‍ മണ്ണില്‍ 25 വര്‍ഷത്തിനുശേഷമായിരുന്നു ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര നേടിയത്.

അതിനുശേഷം ഐസിസി ട്വന്‍റി-20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യ, ടെസ്റ്റിലെ ദയനീയത മറന്നു. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ കളമൊഴിഞ്ഞശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം ബഡ്ഡിംഗ് സ്റ്റേജിലാണ്.

വെറും പരീക്ഷണമല്ല

ടെസ്റ്റ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ വെല്ലാന്‍മാത്രം കരുത്തരല്ലെന്നതു വാസ്തവം. എന്നാല്‍, ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഇന്ത്യയില്‍ ചരിത്ര പരമ്പര സ്വന്തമാക്കിയത് വിസ്മരിക്കാനാവില്ല. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനെതിരേ മികച്ച പ്രകടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. ശ്രീലങ്കയ്ക്കും ന്യൂസിലന്‍ഡിനും എതിരേ വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ നിര്‍ണായ പോരാട്ടങ്ങള്‍ക്കു മുന്നോടിയാണ് അഫ്ഗാനിസ്ഥാനെതിരായ ഏക മത്സരം.

നമ്പര്‍ 3 & 4

വിരാട് കോഹ്‌ലി വിരമിച്ചതോടെ, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് നാലാം നമ്പര്‍ ബാറ്ററായി ക്രീസില്‍ എത്തുന്നത്. മൂന്നാം നമ്പറില്‍നിന്ന് ഗില്‍ നാലിലേക്ക് ഇറങ്ങി. അതോടെ മൂന്നാം നമ്പറില്‍ വിശ്വസ്തനായ ബാറ്ററിനെ ഇന്ത്യക്ക് ആവശ്യമായിരിക്കുകയാണ്.

സായ് സുദര്‍ശനെയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് ആദ്യം പരീക്ഷിച്ചത്. എന്നാല്‍, മൂന്നാം നമ്പറില്‍ പൂര്‍ണ വിശ്വാസം കൈവരിക്കാന്‍ സായിക്കു സാധിച്ചില്ല. മൂന്നാം നമ്പറില്‍ കളിച്ച 11 ഇന്നിംഗ്‌സില്‍നിന്ന് 27.45 ശരാശരിയില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 302 റണ്‍സ് മാത്രമാണ് സായ് സുദര്‍ശനുള്ളത്. എങ്കിലും സായിക്ക് കൂടുതല്‍ സമയം നല്‍കാനുള്ള തീരുമാനത്തിലാണ് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും.

കെ.എല്‍. രാഹുലാണ് വൈസ് ക്യാപ്റ്റന്‍. ഋഷഭ് പന്തിനെ ഒഴിവാക്കിയാണ് രാഹുലിനു വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്. ദേവ്ദത്ത് പടിക്കലിന് അര്‍ഹിക്കുന്ന പരിഗണന, അതിന്‍റെ സമയത്തു ലഭിക്കുമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

Tags : India Afghanistan Test

Recent News

Corehub Up