x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ്യൂണിക്കിൽ വീണ്ടും വൻ വിമാനദുരന്തം ഒഴിവായി; ലുഫ്താൻസയുടെ A380 റൺവേയ്ക്ക് മുന്നേ നിലത്തിറങ്ങി

ജോസ് കുമ്പിളുവേലിൽ
Published: August 23, 2026 07:49 AM IST | Updated: August 23, 2026 07:49 AM IST

മ്യൂണിക്ക്: ജർമനിയിലെ മ്യൂണിക്ക് ഫ്രാൻസ് ജോസഫ് സ്ട്രോസ് വിമാനത്താവളം സാക്ഷ്യം വഹിച്ചത് മറ്റൊരു വലിയ ദുരന്തമുഖത്തിന്. ദിവസങ്ങൾക്ക് മുൻപ് വിയറ്റ്നാം എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിന് തൊട്ടുപിന്നാലെയാണ്, ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ ലുഫ്താൻസയുടെ എയർബസ് A380 (Airbus A380-800)ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടത്.

സാൻ ഫ്രാൻസിസ്കോയിൽ നിന്നും 351 യാത്രക്കാരുമായി എത്തിയ  LH459 വിമാനം തിങ്കളാഴ്ച വൈകുന്നേരം മ്യൂണിക്കിൽ ഇറങ്ങുന്നതിനിടെ റൺവേയ്ക്ക് തൊട്ടുമുമ്പായി തറയിൽ തൊടുകയായിരുന്നു (Touchdown before runway threshold). ഈ സമയത്ത് വിമാനത്തിന്‍റം ചക്രങ്ങൾ റൺവേയുടെ തുടക്കത്തിലുള്ള ലൈറ്റുകളിൽ ഇടിച്ച് കേടുപാടുകൾ സംഭവിപ്പിച്ചു. എങ്കിലും, വൻ ദുരന്തം ഒഴിവായത് യാത്രക്കാരുടെയും ജീവനക്കാരുടെയും ഭാഗ്യം കൊണ്ടാണ്. വിമാനത്തിലുണ്ടായിരുന്ന 351 യാത്രക്കാരും പൂർണ്ണ സുരക്ഷിതരാണ്. ഇവർ പിന്നീട് സാധാരണ നിലയിൽ വിമാനത്തിൽ നിന്നും പുറത്തിറങ്ങി.

ലുഫ്താൻസ വക്താവ് ജോർഗ് വാബർ വാർത്ത സ്ഥിരീകരിച്ചു. അപകടത്തെത്തുടർന്ന് ജർമ്മൻ ഫെഡറൽ ബ്യൂറോ ഓഫ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ  (BFU) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്‍റെ ഫ്ലൈറ്റ് റെക്കോർഡർ പിടിച്ചെടുത്തു.

ഏറ്റവും അമ്പരപ്പിക്കുന്ന വസ്തുത എന്തെന്നാൽ, കഴിഞ്ഞ ശനിയാഴ്ച വിയറ്റ്നാം എയർലൈൻസിന്റെ ബോയിംഗ് 7879 ഡ്രീലൈനർ അപകടത്തിൽപ്പെട്ട അതേ റൺവേയിൽ തന്നെയാണ് (ടüറയമവി) ഈ അപകടവും നടന്നത്. ശനിയാഴ്ച നടന്ന സംഭവത്തിൽ, വിയറ്റ്നാം വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയുടെ നീളം തികയാതെ വരുകയും, റൺവേയ്ക്ക് അപ്പുറത്തുള്ള കൃഷിയിടത്തിലേക്ക് കുതിച്ചുകയറുകയും ചെയ്തിരുന്നു. ആ ദുരന്തത്തിലും ആർക്കും പരിക്കേറ്റിരുന്നില്ല.

Tags : Deepika DeepikaNewspaper BreakingNews Major air disaster Munich

Recent News

Corehub Up