x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നടുറോഡിൽ തൂക്കുമരവും ചങ്ങലയ്ക്കിട്ട മനുഷ്യരും; പലസ്തീൻ അനുകൂലികളുടെ പ്രകടനം അതിരുവിടുന്നതായി അധികൃതർ

ജോസ് കുമ്പിളുവേലിൽ
Published: April 11, 2026 04:57 PM IST | Updated: April 11, 2026 04:57 PM IST

ബെർലിൻ: ജർമനിയിലെ അലക്സാണ്ടർ പ്ലാറ്റ്‌സിൽ പലസ്തീൻ അനുകൂലികൾ നടത്തിയ പ്രകടനം ജനങ്ങളിൽ ഭീതി പരത്തി. മുദ്രാവാക്യങ്ങൾക്ക് പുറമേ, കൊലപാതക രംഗങ്ങൾ പുനരാവിഷ്കരിച്ചാണ് അനുകൂലികൾ പ്രകടനം നടത്തിയത്.

നാല് പേരുടെ വധശിക്ഷ നടപ്പാക്കാൻ പോകുന്നു എന്നതിന്‍റെ പുനരാവിഷ്കരണമാണ് ഒന്ന്. പട്ടാള വേഷം ധരിച്ച ഒരാൾ, മറ്റൊരു മനുഷ്യനെ കഴുത്തിൽ ചങ്ങലയിട്ട് നായയെപ്പോലെ തറയിൽ ഇരുത്തിയിരിക്കുന്നു. ഇടയ്ക്കിടെ അയാളുടെ തല ബലമായി താഴ്ത്തി അപമാനിക്കുന്നതും പലസ്തീൻ അനുകൂലികൾ നടത്തിയ പ്രകടനത്തിൽ കാണാമായിരുന്നു.

പ്രകടനത്തിനെതിരേ പൊലീസ് പ്രതികരിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. യഥാർഥമായ അക്രമങ്ങൾ അവിടെ നടന്നിട്ടില്ല. തൂക്കിലേറ്റുന്നത് നേരിട്ട് കാണിച്ചിരുന്നെങ്കിൽ ഞങ്ങൾ ഉടൻ ഇടപെടുമായിരുന്നു. വംശഹത്യ നിർത്തുക എന്ന മുദ്രാവാക്യം നിരോധിക്കപ്പെട്ട ഒന്നല്ല എന്ന് ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.

ജർമൻ ആഭ്യന്തര വകുപ്പ് ഈ സംഭവത്തെ അതിശക്തമായി അപലപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെങ്കിലും അത് മാനുഷിക മൂല്യങ്ങളെ അവഹേളിക്കുന്ന തരത്തിലാകുന്നത് അംഗീകരിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സ്റ്റേറ്റ് സെക്യൂരിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags : Palestine Germany Protest

Recent News

Corehub Up