x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2026 ഫിഫ ലോകകപ്പ് : ഇനി 50 ദിനങ്ങള്‍ മാത്രം


Published: April 22, 2026 05:45 AM IST | Updated: April 22, 2026 05:45 AM IST

കാല്‍പ്പന്ത് ലോകത്തിലെ ഗ്ലാമര്‍ താരങ്ങളുടെ സംഗമവേദി മിഴിതുറക്കാന്‍ ഇനിയുള്ളത് 50 പകലിരവുകളുടെ അകലം. ഇന്നേക്ക് 50-ാനാള്‍ ഫിഫ 2026 പുരുഷ ലോകകപ്പ് ഫുട്‌ബോളിനു പന്തുരുളും. തുടര്‍ന്നുള്ള ദിനങ്ങളില്‍ ഭൂഗോളത്തിന്‍റെ സ്പന്ദനം കാറ്റ്‌നിറച്ച തുകല്‍പ്പന്തിനൊപ്പം. ഗോളിന്‍റെ കണക്കുകള്‍ അന്തരീക്ഷത്തില്‍ ഉയരും. അമേരിക്ക, മെക്‌സിക്കോ, കാനഡ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യന്‍ സമയം ജൂണ്‍ 11 അര്‍ധരാത്രി 12.30ന് (ജൂണ്‍ 12 പുലര്‍ച്ചെ 12.30) ഗ്രൂപ്പ് എയില്‍ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരം.

മെസി, റൊണാള്‍ഡോ

2022ല്‍ ഖത്തറില്‍വച്ചുള്ള ലോകകപ്പ് നേട്ടത്തിലൂടെ തന്‍റെ കരിയര്‍ പൂര്‍ണതയിലെത്തിച്ചാണ് അര്‍ജന്‍റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ വരവ്. ലോകകപ്പ് കിരീടത്തിലൂടെ കരിയര്‍ പൂര്‍ണതയിലെത്തിക്കാനായി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും എത്തുന്നു. കരിയറില്‍ 1000 പ്രഫഷണല്‍ ഗോള്‍ തികയ്ക്കുന്ന ആദ്യ മനുഷ്യന്‍ എന്ന നേട്ടത്തിലേക്ക് അടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വര്‍ഷമാണോ 2026?

ഏറ്റവും കൂടുതല്‍ ഫിഫ ലോകകപ്പ് ടൂര്‍ണമെന്‍റ് കളിച്ചതിന്‍റെ റിക്കാര്‍ഡ് (6) കുറിക്കാനാണ് മെസിയും റൊണാള്‍ഡോയും ഇത്തവണ എത്തുന്നത്. 2006, 2010, 2014, 2018, 2022 ലോകകപ്പുകളില്‍ ഇതിനോടകം ഇരുവരും കളിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്‍റെ റിക്കാര്‍ഡ് മെസിക്കു സ്വന്തം (26). റൊണാള്‍ഡോ ഇതുവരെ 22 മത്സരങ്ങള്‍ കളിച്ചു.

ലോകകപ്പില്‍ മെസി 13ഉം റൊണാള്‍ഡോ എട്ടും ഗോള്‍ നേടിയിട്ടുണ്ട്. എന്നാല്‍, രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരവും (226) ഗോളും (143) റൊണാള്‍ഡോയുടെ പേരിലാണ്. രാജ്യാന്തര ഗോള്‍ വേട്ടയില്‍ മെസിയാണ് (115) രണ്ടാം സ്ഥാനത്ത്.

ഇവര്‍ ഇല്ല

തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും ഇറ്റലി ഇല്ലെന്നതാണ് ശ്രദ്ധേയം. ജിയാന്‍ലുയിജി ഡോണറുമ (ഇറ്റലി), റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (പോളണ്ട്), ഡൊമിനിക് സോബോസ്ലായ് (ഹംഗറി), വിക്ടര്‍ ഒസിംഹെന്‍ (നൈജീരിയ) തുടങ്ങിയവരാണ് 2026 ലോകകപ്പില്‍ ഇല്ലാത്ത മിന്നും താരങ്ങള്‍.

ബ്രസീല്‍, നെയ്മര്‍

കാര്‍ലോ ആന്‍സിലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീല്‍ ടീമില്‍ നെയ്മര്‍ ഉണ്ടാകുമോ എന്നതാണ് നിലവില്‍ ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. താരപരിവേഷത്തില്‍ ബ്രസീലില്‍ നെയ്മര്‍ കഴിഞ്ഞേയുള്ളൂ മറ്റേതൊരു കളിക്കാരനും.
അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍, 2002നുശേഷമൊരു കപ്പടിച്ചിട്ടില്ല. 24 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം വീണ്ടും ലോകകപ്പ് നേടാനുള്ള സാഹര്യമാണ് ബ്രസീലിനുള്ളതെന്ന് 2002 ലോകകപ്പ് ക്യാപ്റ്റന്‍ കഫു പറഞ്ഞു.

Tags : 2026 FIFA World Cup 50 days away

Recent News

Corehub Up