x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

360 ഡിഗ്രി പരാജയം..!


Published: May 6, 2026 01:14 AM IST | Updated: May 6, 2026 01:14 AM IST

പേസ് ബൗളിംഗില്‍ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവയ്ക്കുന്ന, 380 ഡിഗ്രി ആര്‍ക്കില്‍ ഷോട്ടുകള്‍ പായിക്കുന്നതില്‍ മിടുക്കനായിരുന്നു സൂര്യകുമാര്‍ യാദവ്. ഐപിഎല്ലില്‍ ട്വന്‍റി-20 ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഈ സൂപ്പര്‍ ബാറ്റര്‍ 2026 സീസണില്‍ തികഞ്ഞ പരാജയമായി.

10 ഇന്നിംഗ്‌സില്‍നിന്ന് 195 റണ്‍സ് മാത്രമാണ് 19-ാം സീസണ്‍ ഐപിഎല്ലില്‍ സൂര്യകുമാര്‍ യാദവിന്‍റെ സമ്പാദ്യം. ശരാശരി 19.50, സ്‌ട്രൈക്ക്‌റേറ്റ് 145.52. ഉയര്‍ന്ന സ്‌കോര്‍ 51. അഞ്ച് സിക്‌സ് മാത്രമാണ് ആദ്യ പത്ത് മത്സരത്തിനിടെ സൂര്യകുമാറിന്‍റെ ബാറ്റില്‍നിന്നു പിറന്നതെന്നതാണ് ഏറ്റവും ദയനീയം.

2026 ഐപിഎല്‍ സീസണിനു മുമ്പുതന്നെ സൂര്യകുമാര്‍ യാദവ് ഔട്ട് ഓഫ് ഫോം ആയിരുന്നു. 2026 ട്വന്‍റി-20 ലോകകപ്പില്‍ അടക്കം സൂര്യകുമാറിന്‍റെ സ്‌ഫോടനാത്മക ബാറ്റിംഗ് കാണാക്കാഴ്ചയായി. 2026 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും സൂര്യകുമാര്‍ യാദവിനു കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല.

ആക്രമിച്ചു തുടങ്ങുന്ന ഇന്നിംഗ്‌സുകള്‍ക്ക് ദൈര്‍ഘ്യമില്ലെന്നതാണ് സൂര്യകുമാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. അവസാന മത്സരത്തില്‍ ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സിന് എതിരേ ഏഴ് പന്തില്‍ രണ്ട് ഫോറിന്‍റെ സഹായത്തോടെ 12 റണ്‍സുമായി സൂര്യകുമാര്‍ യാദവ് പുറത്തായി.
പേസില്‍ പിഴയ്ക്കുന്നു

സൂര്യകുമാര്‍ യാദവ് തന്‍റെ ട്വന്‍റി-20 രാജ്യാന്തര കരിയറിലെ റണ്‍ വേട്ട ആരംഭിച്ചത് ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിനെ സിക്‌സര്‍ പറത്തിയായിരുന്നു. എന്നാല്‍, 2026 ഐപിഎല്ലില്‍ പേസര്‍മാര്‍ക്ക് എതിരേ സൂര്യകുമാര്‍ യാദവിനു കാര്യമായി ആക്രമണം നടത്താന്‍ സാധിക്കുന്നില്ല. ഈ സീസണില്‍ 10 മത്സരങ്ങള്‍ കളിച്ചതില്‍ എട്ട് തവണയും പേസര്‍മാര്‍ക്കാണ് സൂര്യകുമാര്‍ യാദവ് വിക്കറ്റ് നല്‍കിയത്.

19-ാം സീസണ്‍ ഐപിഎല്ലില്‍ പേസ് ബൗളര്‍മാര്‍ക്ക് എതിരേ വെറും 86 റണ്‍സ് മാത്രമാണ് സൂര്യകുമാറിന്‍റെ സമ്പാദ്യം. ശരാശരി 10.75 മാത്രം. പേസര്‍മാര്‍ക്ക് എതിരായ ഡോട്ട്‌ബോള്‍ ശതമാനം 39.7, സ്‌ട്രൈക്ക്‌ റേറ്റ് 138.7.

2026 ഐപിഎല്ലില്‍ ചുരുങ്ങിയത് 50 പേസ് ബോളുകള്‍ നേരിട്ടത്തില്‍ ഏറ്റവും മോശം സ്‌ട്രൈക്ക്‌ റേറ്റില്‍ 51-ാമതാണ് സൂര്യകുമാര്‍ യാദവ് എന്നതും വാസ്തവം.
കോച്ച് പറയുന്നത്

മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ധനെ പറയുന്നത് ഇങ്ങനെ: “സൂര്യകുമാര്‍ യാദവ് തന്‍റെ സ്വതസിദ്ധമായ ശൈലിയിലാണ് ബാറ്റ് ചലിപ്പിക്കുന്നത്. അയാള്‍ പുറത്തായതില്‍ മഹാഭൂരിപക്ഷവും ബൗണ്ടറി ലൈനിലെ ക്യാച്ചിലൂടെയാണ്. ആ ഷോട്ടുകളില്‍ അല്പംകൂടി ദൈര്‍ഘ്യത്തിലായിരുന്നെങ്കില്‍ പുറത്താകലുകള്‍ സംഭവിക്കില്ലായിരുന്നു”.

ഫ്‌ളിക്കില്‍ ഡീപ് സ്‌ക്വയര്‍ ലെഗിലും പുള്‍ഷോട്ടില്‍ ഫൈന്‍ ലെഗിലും ക്യാച്ച് നല്‍കിയാണ് സൂര്യ പുറത്തായത്. അദ്ദേഹത്തിന്‍റെ ഏറ്റവും ഫലപ്രദമായ ഷോട്ടുകളാണ് ഇതെന്നതും ശ്രദ്ധേയം.

ബാറ്റും പ്രായവും

ഷോട്ട് എടുക്കുമ്പോഴുള്ള വേഗതക്കുറവാണ് സൂര്യകുമാറിന്‍റെ പുറത്താകലിനു കാരണമെന്നാണ് പൊതുവായ വിലയിരുത്തല്‍. ഷോര്‍ട്ട്, ഷോര്‍ട്ട് ഓഫ് ഗുഡ്‌ലെംഗ്ത് പന്തുകളില്‍ തന്‍റെ പഴയ ആക്രമണോത്സുകത നഷ്ടപ്പെട്ടു. ഈ പന്തുകളിലായിരുന്നു സൂര്യകുമാര്‍ തന്‍റെ കടന്നാക്രമണം നടത്തിയിരുന്നത്. 2026 സീസണില്‍ ഷോര്‍ട്ട്, ഷോര്‍ട്ട് ഓഫ് ഗുഡ്‌ലെംഗ്ത് പന്ത് 28 തവണ നേരിട്ടതില്‍ 31 റണ്‍സ് മാത്രമേ നേടിയുള്ളൂ. അഞ്ച് തവണ പുറത്താകുകയും ചെയ്തു.

ഷോര്‍ട്ട് എടുക്കുമ്പോള്‍ ചെറിയ വേഗക്കുറവ് സൂര്യക്ക് ഇപ്പോഴുണ്ടെന്ന് മുന്‍താരം അമ്പാട്ടി റായുഡു ചൂണ്ടിക്കാണിക്കുന്നു. ഒരുപക്ഷേ, ബാറ്റിന്‍റെ കനം അല്‍പം കുറച്ചാല്‍, കൈയുടെ ചടുലത തിരിച്ചുകൊണ്ടുവരാന്‍ സൂര്യകുമാറിനു സാധിച്ചേക്കുമെന്നും അമ്പാട്ടി റായുഡു നിരീക്ഷിച്ചു.

പ്രായമേറുന്നതും പ്രശ്‌നമായി കരുതപ്പെടുന്നുണ്ട്. ബാറ്റ് എത്തേണ്ടിടത്ത് ശരീരം എത്തുന്നില്ലെന്നതാണ് പ്രശ്‌നം. 2026 സീസണില്‍ ശേഷിക്കുന്ന നാല് ഇന്നിംഗ്‌സിനിടെ സൂര്യക്ക് ഒരു തിരിച്ചുവരവ് സാധ്യമാകുമോ..? കാത്തിരുന്നു കാണാം...

Tags : Suryakumar Yadav IPL T20 cricket batsman

Recent News

Corehub Up