ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സംപ്രേഷണം ഇന്ത്യയില്‍ ആരു നടത്തും എന്നതില്‍ ഇതുവരെ തീരുമാനമായില്ല. ലോകകപ്പിന്റെ കിക്കോഫിലേക്ക് വെറും 36 ദിനങ്ങളുടെ അകലം മാത്രമാണുള്ളത്.
റിലയന്‍സ് - ഡിസ്നിയുടെ ജിയൊഹോട്ട്സ്റ്റാര് മുന്നോട്ടുവച്ച 20 മില്യണ്‍ ഡോളര്‍ (191 കോടി രൂപ) കരാര്‍ ഫിഫ തള്ളി. സോണി കരാര്‍ സ്വന്തമാക്കാനായി ഇതുവരെ മുന്നോട്ടു വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ സംപ്രേഷണാ വകാശം നല്‍കുന്നതിനായി ഫിഫ 100 മില്യണ്‍ ഡോളറായിരുന്നു ആദ്യം ആവശ്യപ്പെട്ടത്.
ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും സംപ്രേഷണക്കാരെ കണ്ടെത്താൻ ഫിഫയ്ക്കു സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. 2022 ഖത്തര്‍ ലോകകപ്പില്‍ ലോകത്തില്‍ ആകെയുള്ള ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലെ വ്യൂവര്‍ഷിപ്പിന്റെ 49.8 ശതമാനം ഇന്ത്യ, ചൈന രാജ്യങ്ങളില്‍നിന്നായിരുന്നു.