പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ വമ്പന്‍ അട്ടിമറി. ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര്‍ രണ്ടാം റൗണ്ടില്‍ പുറത്ത്.
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ അര്‍ജന്റൈന്‍ താരം ഹ്വാന്‍ മാനുവല്‍ സെറുണ്ടോളോയാണ് സിന്നറിനെ അട്ടിമറിച്ചത്.
സ്കോര്‍: 3-6, 2-6, 7-5, 6-1, 6-1. രണ്ടു സെറ്റിനു മുന്നിട്ടുനിന്നശേഷമായിരുന്നു സിന്നറിന്റെ തോല്‍വി. വനിതാ വിഭാഗത്തില്‍ രണ്ടാം സീഡായ എലെന റെബാകിനയും 12-ാം സീഡ് ജാസ്മിന് പൗലിനിയും രണ്ടാം റൗണ്ടില്‍ പുറത്തായി.
റുബ്ലെവ്, ഇഗ പ്രീക്വാർട്ടറിൽ
അതേസമയം, പുരുഷ സിംഗിള്‍സില്‍ റഷ്യയുടെ ആന്ദ്രെ റുബ്ലെവ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പോര്‍ച്ചുഗലിന്റെ നുനൊ ബോര്‍ഗസിനെ കീഴടക്കിയാണ് റുബ്ലെവിന്റെ മുന്നേറ്റം. സ്കോര്‍: 7-5, 7-6 (7-2), 7-6 (7-2). സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
വനിതാ സിംഗിള്‍സില്‍ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്, യുക്രെയ്നിന്റെ മാര്‍ട്ട കോസ്റ്റ്യൂക്ക്, റഷ്യയുടെ മിറ ആന്‍ഡ്രീവ, ചൈനയുടെ വാങ് സിയൂ എന്നിവരും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
Tags : French Open jannik sinner out Tennis