ധർമശാല: ഇന്ത്യ - അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പരയിലെ ആദ്യമത്സരം മഴമൂലം വൈകുന്നു. 25 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. നിലവിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പിച്ചിൽ ഷീറ്റിട്ടിരിക്കുകയാണ്.
അഫ്ഗാനെതിരേ അടുത്തുനടന്ന ഏക ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സ് ജയം നേടിയിരുന്നു. ഏകദിന പരമ്പരകൂടി നേടി 2027 ലോകകപ്പിനായുള്ള വരവറിയിക്കുകയാണ് ആതിഥേയരുടെ ലക്ഷ്യം. പരിക്കേറ്റതിനാൽ സൂപ്പർ താരം വിരാട് കോഹ്ലി കളിക്കുന്നില്ല.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഒട്ടേറെ റിക്കാർഡുകളാണ് ഇന്ത്യൻ താരങ്ങളെ കാത്തിരിക്കുന്നത്. നായകൻ ശുഭ്മാൻ ഗില്ലിന് ഏകദിനത്തിൽ 3,000 റൺസ് തികയ്ക്കാൻ 47 റൺസുകൂടി മതി. ആറുവിക്കറ്റുകൂടി നേടിയാൽ സ്പിന്നർ കുൽദീപ് യാദവ് 200 വിക്കറ്റിലെത്തും.
ടീം അഫ്ഗാനിസ്ഥാൻ: ഇബ്രാഹിം സദ്രാൻ, റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), സെദിഖുള്ള അടൽ, റഹ്മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), അസ്മത്തുള്ള ഒമർസായ്, മുഹമ്മദ് നബി, റാഷിദ് ഖാൻ, മുഹമ്മദ് സലിം സഫി, എ.എം ഗസൻഫർ, സിയാ ഉർ റഹ്മാൻ ഷരീഫി.
ഇന്ത്യ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷ് ദുബെ, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
Tags : india afghanistan dharamsala