x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജാവായി വാണു, രാജകീയമായി പടിയിറങ്ങി; മെസി യുഗത്തിന് വിരാമം

സൂരജ് സുധീർ
Published: August 31, 2026 10:30 PM IST | Updated: August 31, 2026 10:34 PM IST

അന്താരാഷ്ട്ര ഫുട്ബോളിലെ അവിസ്മരണീയമായ ഒരു സുവർണ അധ്യായത്തിന് വിരാമമിട്ടുകൊണ്ട് ലയണൽ മെസി അർജന്‍റീനയുടെ ജേഴ്സിയോട് യാത്രപറഞ്ഞു. 39-ാം വയസിൽ ദേശീയ ടീമിൽ നിന്ന് പടിയിറങ്ങുമ്പോൾ, ഫുട്ബോൾ ലോകം കണ്ട ഏറ്റവും വലിയ കരിയറുകളിലൊന്നിനാണ് ഔദ്യോഗികമായി അവസാനമാകുന്നത്. 2026 ലോകകപ്പ് ഫൈനലിന് ശേഷം ദീർഘ സമയംകൊണ്ട് ചിന്തിച്ചെടുത്ത ഈ തീരുമാനം ഏറെ വേദനാജനകമായിരുന്നുവെങ്കിലും, പുതിയ തലമുറയിലെ യുവതാരങ്ങൾക്ക് അവസരം നൽകാൻ സമയമായി എന്ന് വിശ്വസിച്ചാണ് താരം വിടവാങ്ങൽ പ്രഖ്യാപിച്ചത്.

സ്‌പെയിനിനെതിരെയുള്ള ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് തൊട്ടുപിന്നാലെ ജൂലൈ 21-ന് തന്നെ മെസി വിടവാങ്ങൽ കുറിപ്പ് തയ്യാറാക്കിയിരുന്നു. എന്നാൽ അന്ന് പുറത്തുവിടാതിരുന്ന ഈ സന്ദേശം, പിതാവിന് സംഭവിച്ച വ്യക്തിപരമായ കാര്യങ്ങൾക്ക് ശേഷം പൂർണ മനസോടെ പ്രസിദ്ധീകരിക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ രാജ്യത്തിന് വേണ്ടി നടത്തിയ ത്യാഗങ്ങളെക്കുറിച്ചും വൈകാരികമായ നിമിഷങ്ങളെക്കുറിച്ചും അദ്ദേഹം ഹൃദയസ്പർശിയായി കുറിച്ചു. അർജന്‍റീനക്കാരുടെ അഭിമാനമായി മാറാനും കളിക്കളത്തിൽ എപ്പോഴും നൂറു ശതമാനം കൂറ് പുലർത്താനും തനിക്ക് സാധിച്ചുവെന്ന് അദ്ദേഹം ഓർത്തെടുത്തു.

ഒരു കളിക്കാരൻ എന്ന നിലയിൽ തന്‍റെ രാജ്യത്തിനായി നൽകാൻ കഴിയുന്നതിന്‍റെ പരമാവധി നൽകിക്കഴിഞ്ഞുവെന്നും, ഇനി ഒന്നും നൽകാൻ ബാക്കിയില്ലെന്നും പറഞ്ഞ മെസി, ആരാധകരുടെ സ്നേഹത്തിന് നന്ദി രേഖപ്പെടുത്തി. ഇനി മുതൽ ഗ്രൗണ്ടിന് പുറത്ത് ടീമിന്‍റെ ഏറ്റവും വലിയ ആരാധകനായി, നല്ല സമയത്തും പ്രതിസന്ധികളിലും അർജന്‍റീനയ്ക്കൊപ്പം ഉണ്ടാകുമെന്നും താരം വ്യക്തമാക്കി.

2005-ൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച മെസി, അർജന്‍റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഉയർന്ന ഗോൾവേട്ടക്കാരനുമാണ്. തുടക്കകാലത്ത് ഫൈനലുകളിലെ തോൽവികളെ തുടർന്ന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വരികയും, 2016-ൽ താൽക്കാലികമായി വിരമിക്കുകയും ചെയ്തിരുന്നെങ്കിലും, കരുത്തോടെ തിരിച്ചെത്തി അർജന്‍റീനയെ ഉന്നതിയിലെത്തിച്ചു. 2008-ലെ ഒളിമ്പിക് സ്വർണത്തിലൂടെ തുടങ്ങിയ കിരീട നേട്ടങ്ങൾ, 2021ലും 2024ലും നേടി കൊടുത്ത കോപ്പ അമേരിക്ക കിരീടങ്ങളിലൂടെയും 2022-ലെ ഫൈനലിസിമയിലൂടെയും അർജന്‍റീനയ്ക്ക് തിരികെ നൽകി.

കരിയറിലെ ഏറ്റവും തിളക്കമാർന്ന നിമിഷം ഏഴു ഗോളുകൾ നേടി അർജന്‍റീനയെ ലോകകിരീടത്തിലേക്ക് നയിച്ച 2022-ലെ ഖത്തർ ലോകകപ്പായിരുന്നു. തുടർന്ന് 2026 ലോകകപ്പിലും ടീമിനെ ഫൈനൽ വരെ എത്തിക്കാൻ നായകനായി അദ്ദേഹത്തിന് സാധിച്ചു. കുടുംബത്തിനും സഹതാരങ്ങൾക്കും പരിശീലകർക്കും നന്ദി പറഞ്ഞ മെസി, തന്നെ ഒരു അർജന്‍റീനക്കാരനാക്കി മാറ്റിയതിന് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് തന്‍റെ കുറിപ്പ് അവസാനിപ്പിച്ചത്. ദേശീയ ടീമിന്‍റെ കുപ്പായം അഴിച്ചുവെച്ചെങ്കിലും ക്ലബ് ഫുട്ബോളിൽ ഇന്‍റർ മയാമിക്കായി അദ്ദേഹം കളി തുടരും.

Tags : Messi LionelMessi MessiRetirement Argentina Albiceleste

Recent News

Corehub Up