ലയണൽ മെസി
ബ്യൂണസ് ഐറിസ്: ലോക ഫുട്ബോളിലെ ഇതിഹാസ താരം ലയണൽ മെസി അർജന്‍റീന ദേശീയ ടീമിൽ നിന്നുള്ള തന്‍റെ വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്‍റീനയ്ക്കുവേണ്ടി നീണ്ട 21 വർഷം ബുട്ടുക്കെട്ടിയ മെസി രാജ്യാന്തര ഫുട്ബോളിലെ എല്ലാ അത്ഭുതങ്ങളും സമ്മാനിച്ചാണ് 39-ാം വയസിൽ പടിയിറങ്ങുന്നത്.
2022 ഖത്തർ ലോകകപ്പിൽ രാജ്യത്തിനായി കിരീടം സമ്മാനിച്ചത് അദ്ദേഹത്തിന്‍റെ കരിയറിലെ തിളക്കമേറിയ ഏടാണ്. 2014ലും 2026ലും മെസിയുടെ തോളിലേറിയാണ് അർജന്‍റീന ലോകകപ്പ് ഫൈനലിലെത്തിയത്. കൂടാതെ 2008ൽ ഒളിമ്പിക്സ് സ്വർണം, 2021, 2024 കോപ്പ അമേരിക്ക കിരീടത്തിലും മെസി മുത്തമിട്ടു. 207 മത്സരങ്ങളിൽനിന്ന് 125 ഗോളുകളാണ് മെസിയുടെ കാലിൽനിന്നും പിറന്നത്.
അർജന്‍റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദിയെന്നും മെസി പറഞ്ഞു. വിരമിക്കാൻ ആലോചിച്ചത് ലോകകപ്പ് ഫൈനൽ കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷമാണ്. പിതാവിന്‍റെ മരണത്തോടെ തീരുമാനം ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കിരീടങ്ങളുടെ നാളുകളിൽ അല്ല, അതിനുമുൻപും ടീമിനായി എല്ലാം നൽകി. ടീമിനായി ഇനിയും നൽകാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നം കണ്ട നിമിഷങ്ങൾ സമ്മാനിച്ച സന്തോഷത്തോടെ മതിയാക്കുന്നു. ടീമിനെ ഇനിയും പിന്തുണയ്ക്കും. മോശം സമയങ്ങളിൽ കൂടുതലായി ഒപ്പമുണ്ടാകും.
അവസ്മരണീയമായ എല്ലാ ഓർമകളെയും ഒപ്പം കൂടി മടങ്ങുന്നു. മുറിവേൽപ്പിക്കുന്ന തീരുമാനമാണെന്നും എന്നാൽ ഉചിതമായ സമയമാണ്. 20 വർഷത്തെ സ്നേഹത്തിന് നന്ദിയെന്നും മെസി കൂട്ടിച്ചേർത്തു.
രാജ്യത്തിനായി കളിച്ച മത്സരങ്ങളിലെല്ലാം മാന്ത്രിക പ്രകടനങ്ങൾ കാഴ്ചവച്ച മെസി, കോടിക്കണക്കിന് വരുന്ന ആരാധകരുടെ മനസ് കീഴടക്കിയാണ് അന്താരാഷ്ട്ര കരിയറിന് വിരാമമിടുന്നത്.
Tags : LionelMessi Argentina Farewell Football Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs