x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐപിഎല്ലില്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു റിക്കാർഡുകൂടി


Published: May 28, 2026 01:08 AM IST | Updated: May 28, 2026 01:08 AM IST

ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് സീസണുകളില്‍ 600ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി റണ്‍മെഷീന്‍ വിരാട് കോഹ്‌ലി. 

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ക്വാളിഫയര്‍ ഒന്നില്‍ 25 പന്തില്‍ 43 റണ്‍സ് നേടിയതോടെയാണ് റോയല്‍ ചലഞ്ചേഴസ് ബംഗളൂരു താരമായ കോഹ്‌ലി ഈ നാഴികക്കല്ല് പിന്നിട്ടത്.

ആറാം തവണയാണ് കോഹ്‌ലി ഐപിഎല്ലില്‍ 600 റണ്‍സ് മറികടക്കുന്നത്. ഈ സീസണില്‍ 15 ഇന്നിംഗ്‌സില്‍നിന്ന് 164.38 സ്‌ട്രൈക് റേറ്റും 50.00 ശരാശരിയിലുമായി കോഹ്‌ലി അടിച്ചെടുത്തത് 600 റണ്‍സ്. ഒരു െസഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയുമടങ്ങുന്നതാണ് കോഹ്‌ലിയുെട 2026 സീസണ്‍.

പ്രായം കളിക്കളത്തിന് പുറത്തുനിര്‍ത്തി യുവത്വം തുളുമ്പുന്ന എനര്‍ജിയുമായി മാത്രമേ കോഹ്‌ലിയെ ഗ്രൗണ്ടില്‍ കാണാറുള്ളൂ. 37 വയസും ആറ് മാസവും പിന്നിട്ട കോഹ്‌ലി ക്രീസില്‍ തകര്‍ത്തടിക്കുമ്പോള്‍ അരങ്ങേറ്റത്തിലെ യൗവനക്കാരന്‍റെ അതേ എനര്‍ജി ഇന്നും കാണാം. ട്വന്‍റി-20 ക്രിക്കറ്റില്‍ ദേശീയ ടീമില്‍നിന്നും വിരമിച്ചെങ്കിലും മറ്റ് താരങ്ങള്‍ക്ക് മാതൃകയാണ് കോഹ്‌ലി; ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിലും സ്വയം മെച്ചപ്പെടുന്നതിലും സമ്മര്‍ദത്തെ അതിജീവിക്കുന്നതിലും.

റിയല്‍ റണ്‍മെഷീന്‍

കരിയറിന്‍റെ അവസാന കാലത്തേക്ക് നീങ്ങുമ്പോഴും റണ്‍സ് നേടുന്നതില്‍ കോഹ്‌ലിയുടെ ദാഹം ശമിച്ചിട്ടില്ല. 33 മുതല്‍ 37 വയസുവരെയുള്ള കാലഘട്ടത്തിലാണ് ഈ നേട്ടം. കരിയറിന്‍റെ തുടക്കത്തിലും മധ്യത്തിലുമല്ലെന്നത് ഈ നേട്ടത്തിന്‍റെ മാറ്റ് കൂട്ടുന്നു.

2023 സീസണില്‍ 639 റണ്‍സ്, 2024ല്‍ 741, 2025ല്‍ 657, 2026ല്‍ ഒരു മത്സരം ബാക്കി നില്‍ക്കേ 600 റണ്‍സ് എന്നതാണ് കോഹ്‌ലിയുടെ ഐപിഎൽ റൺ വേട്ട. ഐപിഎല്‍ ആദ്യ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പം നിന്ന കോഹ്‌ലി രണ്ടാം കിരീടം ലക്ഷ്യമിട്ട് 31ന് ഫൈനല്‍ മത്സരത്തിനിറങ്ങും.

ക്രിസ് ഗെയ്്‌‌ല്‍ (2011, 2012, 2013), ഡേവിഡ് വാര്‍ണര്‍ (2016, 2017, 2019), കെ.എല്‍. രാഹുല്‍ (2020, 2021, 2022) എന്നിവരുടെ തുടര്‍ച്ചയായി മൂന്ന് സീസണുകളിലെ 600+ സ്‌കോര്‍ എന്ന റിക്കാര്‍ഡാണ് കോഹ്‌ലി മറികടന്നത്.

Tags : IPL T20 Cricket Virat Kohli record

Recent News

Corehub Up