x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാർദിക്കും ക്രുണാലും തമ്മിൽ അകലുന്നോ; സോഷ്യൽ മീഡിയയിലെ മൗനം ചർച്ചയാകുന്നു


Published: March 24, 2026 07:35 PM IST | Updated: March 24, 2026 07:35 PM IST

ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും തമ്മിലുള്ള ആത്മബന്ധത്തിൽ വിള്ളലുകൾ വീണോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്.

പണ്ട് ക്രിക്കറ്റ് മൈതാനത്തും പുറത്തും പിരിക്കാനാവാത്ത കരുത്തായി നിന്ന ഇരുവരും തമ്മിൽ വലിയൊരു അകൽച്ച ഉടലെടുത്തിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.

ക്രുണാൽ പാണ്ഡ്യയുടെ ജന്മദിനം കടന്നുപോയിട്ടും സാധാരണ കാണാറുള്ള സ്നേഹനിർഭരമായ ആശംസകളോ ചിത്രങ്ങളോ ഹാർദിക്കിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെടാതിരുന്നതാണ് പുതിയ സംശയങ്ങൾക്ക് ആക്കം കൂട്ടിയത്.

സഹോദരന്‍റെ വിശേഷങ്ങളിൽ സജീവമായി ഇടപെടാറുള്ള മുംബൈ ഇന്ത്യൻസ് നായകന്‍റെ ഈ മൗനം ആരാധകരെ അക്ഷരാർഥത്തിൽ അമ്പരപ്പിച്ചിരിക്കുകയാണ്. ക്രുണാലിന്‍റെ ഭാര്യ പങ്കൂരി ശർമ്മ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പും ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.

പ്രതിസന്ധികളെ ധീരമായി നേരിടുന്ന ക്രുണാലിന്‍റെ മനക്കരുത്തിനെ പ്രശംസിച്ചുകൊണ്ട് പങ്കൂരി എഴുതിയ കുറിപ്പിലോ അതിനൊപ്പമുള്ള ചിത്രങ്ങളിലോ ഹാർദിക്കിന്‍റെ സാന്നിധ്യം ഒരിടത്തും ഉണ്ടായിരുന്നില്ല.

ഹാർദിക്കിന്‍റെ മകൻ അഗസ്ത്യ ചിത്രങ്ങളിൽ ഇടംപിടിച്ചുവെങ്കിലും പിതാവിനെ പൂർണമായും ഒഴിവാക്കിയത് സഹോദരങ്ങൾ തമ്മിലുള്ള ബന്ധം വഷളായതിന്‍റെ സൂചനയായാണ് ആരാധകർ കാണുന്നത്.

ഇന്ത്യ ട്വന്‍റി-20 ലോകകപ്പ് നേടിയ ചരിത്ര നിമിഷത്തിൽ ഹാർദിക് നിർണായക പങ്കുവഹിച്ചിട്ടും സഹോദരനോ സഹോദരഭാര്യയോ ഒരു അഭിനന്ദന കുറിപ്പ് പോലും പങ്കുവെക്കാത്തത് അന്നുതന്നെ വലിയ വാർത്തയായിരുന്നു.

വിജയാഘോഷ വേളകളിൽ സ്റ്റേഡിയത്തിൽ ഇവരുടെ അസാന്നിധ്യം പ്രകടമായതോടെയാണ് കുടുംബത്തിനുള്ളിൽ എന്തോ അസ്വാരസ്യങ്ങൾ പുകയുന്നുണ്ടെന്ന വാർത്തകൾക്ക് ശക്തി ലഭിച്ചത്.

ഹാർദിക് പാണ്ഡ്യയുടെ ജീവിതത്തിലെ പുതിയ മാറ്റങ്ങളും മോഡലായ മാഹിയേക ശർമ്മയുമായുള്ള അദ്ദേഹത്തിന്‍റെ സൗഹൃദവുമാണ് ഈ അകൽച്ചയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് ചിലർ അനുമാനിക്കുന്നു.

വ്യക്തിപരമായ കാരണങ്ങൾ കുടുംബബന്ധങ്ങളെ ബാധിച്ചോ എന്ന ചോദ്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉയരുമ്പോഴും പാണ്ഡ്യ സഹോദരന്മാർ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags : HardikPandya KrunalPandya PandyaBrothers CricketNews TrendingNow

Recent News

Corehub Up