ശക്തമായ വേനൽ മഴയും കാറ്റും ; 250-ലേറെ വാഴകൾ ഒടിഞ്ഞു
Tuesday, April 23, 2024 4:34 AM IST
നെടുമങ്ങാട്: കഴിഞ്ഞദിവസം നേടുമങ്ങാട് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ മഴയിലും, കാറ്റിലും വ്യാപക കൃഷി നാശം. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീഴുകയും, വാഴ, മരിച്ചീനി, ചീര , പയർ, പാവൽ എന്നി വിള കൾക്ക് വലിയ നാശനഷ്ടവുമാണ് ഉണ്ടായത്.

നെടുമങ്ങാട്- ചെല്ലാംകോട് പത്മവിലാസത്തിൽ വിക്രമൻനായരുടെ 250ൽ പരം കുലയ്ക്കാറായ വാഴകളാണ് കാറ്റത്ത് നശിച്ചത്. സമീപപ്രദേശത്തെ ചെറുകിട കർഷകരുടെയും ധാരാളം കാർഷിക വിളകൾക്ക് വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ കാറ്റും മഴയിലും ലക്ഷങ്ങളുടെ നഷ്ടങ്ങളാണ് ഉണ്ടായത്.കൃഷി നാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ട പരിഹാരം നൽകാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.