മനോരോഗിയായ അമ്മയെ മർദിച്ച് അവശയാക്കി ഒന്പതുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിനതടവ്
Sunday, April 28, 2024 6:49 AM IST
തിരുവനന്തപുരം: അമ്മയെ മർദിച്ച് അവശയാക്കിയ ശേഷം അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒന്പതു വയസുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിനതടവും 30,000 രൂപ പിഴയും കോടതി വിധിച്ചു.

ആറ്റിങ്ങൽ കരവാരം സ്വദേശിയായ രാജുവിനെ(56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് ആർ. രേഖ ശിക്ഷിച്ചത്.

പിഴത്തുക അടയ്ക്കാത്ത പക്ഷം പ്രതി എട്ടു മാസം കൂടുതൽ തടവ് അനുഭവിക്കണം. 2020 ജൂണിൽ അഞ്ചാം ക്ലാസുകാരിയായ കുട്ടി അവധിക്കു വീട്ടിൽ വന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവ ദിവസം രാവിലെ 10 ന് കുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ മനോരോഗിയായ അമ്മ വിടിനു മുന്നിൽ നിൽക്കുക്കയായിരുന്നു. കുട്ടി വീട്ടിൽ ഉണ്ടായിരുന്നു എന്ന് അറിഞ്ഞ പ്രതി അമ്മയെ മർദിച്ച് അവശയാക്കി. അമ്മയുടെ നിലവിളി കേട്ട് കുട്ടിയും കുട്ടിയുടെ അനുജനും വീടിനു പുറത്തേക്കു വന്നു.

കുട്ടിയുടെ അനുജനെ വിരട്ടിയോടിച്ച ശേഷം പ്രതി കുട്ടിയെ വീടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിൽ അവശയായ കുട്ടിയോട് സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപെടുത്തി. കുട്ടി പുറത്തിറങ്ങിയപ്പോൾ അമ്മ അവശയായി കിടക്കുകയായിരുന്നു.

അന്നേ ദിവസം വൈകിട്ട് പ്രതി വീണ്ടും കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ആ സമയം അമ്മയും കുട്ടിയും ബഹളം വച്ചു കല്ല് വാരി എറിഞ്ഞ് പ്രതിയെ ഓടിച്ചു. വീട്ടിൽ ആരും നോക്കാൻ ഇല്ലാത്തതിനാൽ കുട്ടി സർക്കാർ ഹോമിൽ നിന്നാണ് പഠിച്ചിരുന്നത്.

സംഭവത്തിൽ ഭയന്ന് കുട്ടി പുറത്ത് പറിഞ്ഞില്ല. സമനമായ സംഭവം ഹോമിലെ മറ്റൊരു കുട്ടിക്ക് നടന്നപ്പോൾ ആണ് കുട്ടി പുറത്തു പറഞ്ഞത്.

തുടർന്ന് ഹോം അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. പിഴത്തുക കുട്ടിക്ക് നൽകണമെന്ന് കോടതി വിധിന്യായത്തിൽ പറയുന്നുണ്ട്.

പ്രോസിക്യൂഷനു വേണ്ടി സെപ്ഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. ആർ.വൈ. അഖിലേഷ് ഹാജരായി.