നഷ്ടപരിഹാരമില്ല; വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി കൃഷി വകുപ്പ്
Saturday, April 20, 2024 5:39 AM IST
നിലമ്പൂര്‍: രണ്ടുവര്‍ഷമായി വിള ഇന്‍ഷ്വര്‍ ചെയ്ത് വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സംസ്ഥാനത്ത് നഷ്ടപരിഹാരം നല്‍കാത്തതിനാല്‍ കര്‍ഷകര്‍ പദ്ധതിയില്‍ ചേരാന്‍ വിമുഖരാകുന്നു. രണ്ടു വര്‍ഷമായി വിളനാശം സംഭവിച്ച് അപേക്ഷിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുക നല്‍കാത്തതിനാല്‍ വീണ്ടും വിളയിറക്കാന്‍ കഴിയാതെ ഗതികേടിലായ കര്‍ഷകരെ കബളിപ്പിച്ചിരിക്കുകയാണ് കൃഷി വകുപ്പെന്ന് കര്‍ഷകര്‍ പറയുന്നു.

കൃഷി ഡയറക്ടര്‍ 2017 ല്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇന്‍ഷ്വര്‍ ചെയ്ത വിളകള്‍ക്ക് മാത്രമാണ് നിലവില്‍ കൃഷിവകുപ്പ് മുഖേന ധനസഹായത്തിന് അര്‍ഹതയുള്ളത്. എന്നാല്‍ യഥാസമയം ഇന്‍ഷ്വര്‍ ചെയ്ത വിളകള്‍ വിവിധ കാരണങ്ങളാല്‍ നശിച്ച്, കൃഷിഭവന്‍ മുഖേന നഷ്ടപരിഹാരത്തിന് ശിപാര്‍ശ ചെയ്ത കര്‍ഷകര്‍ക്ക് 2022 ഒക്ടോബര്‍ മാസം മുതലുള്ള നഷ്ടപരിഹാര തുക കുടിശികയാണ്.

നവകേരള സദസില്‍ പ്രതീക്ഷയോടെ പരാതി നല്‍കിയവര്‍ക്കെല്ലാം സര്‍ക്കാര്‍ ഫണ്ടനുവദിക്കും എന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ 2024 മാര്‍ച്ച് മാസത്തിലും ലഭിക്കേണ്ട ആനുകൂല്യം ലഭിക്കാത്തതിനാല്‍ ആയിരക്കണക്കിന് കര്‍ഷകര്‍ കടക്കെണികളിലാണ്. വാഴ, പച്ചക്കറി ഉൾപ്പെടെയുള്ള കൃഷി നശിച്ച് അപേക്ഷിച്ച കര്‍ഷകര്‍ക്കാണ് കൂടുതല്‍ തുക ലഭിക്കാനുള്ളത്.

നെല്ല്, റബര്‍, കമുക് തുടങ്ങിയ വിളകള്‍ നശിച്ച് നഷ്ടപരിഹാരത്തിന് കാത്തിരിക്കുന്നവരും ഒട്ടെറെയാണ്. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് തുക നല്‍കാന്‍ വൈകുന്നതെന്നാണ് കൃഷി ഡയറക്ടറേറ്റില്‍ നിന്നുള്ള വിശദീകരണം.