അഭിമാനകരമായ ഭൂരിപക്ഷം നേടുമെന്ന് തിരുവഞ്ചൂർ
Sunday, April 28, 2024 7:09 AM IST
കോട്ടയം: അഭിമാനകരമായ ഭൂരിപക്ഷം നേടുമെന്ന് യുഡിഎഫ് കേന്ദ്ര ഇലക്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കോട്ടയത്ത് മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തൊട്ടാകെയുള്ള രാഷ്‌ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമായിരുന്നു.

പോളിംഗ് ശതമാനം കുറഞ്ഞു എന്നുള്ളത് യുഡിഎഫിന്‍റെ ഭൂരിപക്ഷത്തിന് ഒരു കുറവും വരുത്തുകയില്ല. പോളിംഗ് ശതമാനം സംസ്ഥാന ശരാശരിയേക്കാള്‍ ജില്ലയില്‍ കുറഞ്ഞിട്ടില്ല. പോളിംഗ് ശതമാനം കുറഞ്ഞിട്ടും പുതുപ്പള്ളി ബൈ-ഇലക്‌ഷനില്‍ യുഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിച്ചുവെന്നുള്ളത് മറക്കരുത് -തിരുവഞ്ചൂർ ഓർമിപ്പിച്ചു.

തെരഞ്ഞെടുപ്പുദിവസം തന്നെ ഇടതുപക്ഷത്തിനുള്ളിലെ പടലപിണക്കവും ഇ.പി. ജയരാജന്‍ വിഷയവും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായി. ഇത് സിപിഎമ്മിനെ സംബന്ധിച്ച് നല്ല ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തില്‍ അതിന്‍റെ പ്രതിഫലനമുണ്ടാകും-തിരുവഞ്ചൂർ പറഞ്ഞു.

സിപിഎമ്മിന് എന്തടിസ്ഥാനത്തില്‍ വോട്ട് ചെയ്യണമെന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നത്. ആരോഗ്യ-സാമ്പത്തിക-സാംസ്‌കാരിക മേഖലകള്‍ തകര്‍ന്ന് തരിപ്പണമായിക്കിടക്കുന്നു. ഇടത് ഉണ്ടാകുന്നതിന് മുമ്പേ ഇവിടെ ഇന്ത്യയുണ്ടായിരുന്നു. കോണ്‍ഗ്രസുകാര്‍ ചവിട്ടും കുത്തുമേറ്റ് സ്വാതന്ത്ര്യം നേടിയെടുത്ത ദിവസം വഞ്ചനാദിനമായി ആചരിച്ചവരാണ് ഇന്ത്യയുണ്ടാകണമെങ്കില്‍ അവരുണ്ടാകണമെന്ന് പറയുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടിംഗിനിടയില്‍ കുഴഞ്ഞുവീണ് ഒന്പതു പേര്‍ മരിച്ച സംഭവത്തില്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം- അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ നിയമസഭാ ഇലക്‌ഷനില്‍ പോളിംഗ് ശതമാനം ഏറ്റവും കുറവ് കടുത്തുരുത്തിയിലായിരുന്നിട്ടും യുഡിഎഫാണ് വിജയിച്ചത്. ഏഴ് അസംബ്ലി മണ്ഡലത്തിലും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. ചിഹ്നം ലഭിക്കാന്‍ വൈകിയെങ്കിലും താഴേത്തട്ടിലുള്‍പ്പെടെ നന്നായി പ്രവര്‍ത്തനം കാഴ്ചവയ്ക്കാൻ ഐക്യജനാധിപത്യ മുന്നണിക്ക് സാധിച്ചു. കലാശക്കൊട്ടില്‍ ഇടതുപക്ഷം നിഷ്പ്രഭമായിപ്പോയ കാഴ്ച ജനങ്ങള്‍ നേരിട്ട് കണ്ടതാണ്-തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.

എഴുന്നുറിലധികം വോട്ടര്‍മാരുള്ള ബൂത്തുകള്‍ക്ക് ഓക്‌സിലറി ബൂത്തുകള്‍ അനുവദിക്കേണ്ട ആവശ്യകതയെക്കുറിച്ച് വരണാധികാരിക്ക് രേഖാമൂലം കത്തുകൊടുത്തിരുന്നു. ഇവിഎം മെഷീനുകളുടെ കേടുപാടുകളെപ്പറ്റി ദേശീയതലത്തില്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.

ജനറല്‍ കണ്‍വീനര്‍ മോന്‍സ് ജോസഫ് എംഎല്‍എ, സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ്, ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യുസ് എന്നിവരും പങ്കെടുത്തു.