അപകടങ്ങൾ പതിവാകുന്ന വളവുകൾ നിവർത്തണമെന്ന ആവശ്യം ശക്തമാകുന്നു
Sunday, April 28, 2024 7:09 AM IST
വൈക്കം: വൈക്കം -തലയോലപ്പറമ്പ്, വൈക്കം-വെച്ചൂർ റോഡുകളിലെ വളവുകളില്‍ അപകടം തുടര്‍ക്കഥയാകുന്നു. അപകടങ്ങളിൽ ജീവൻ പൊലിഞ്ഞിട്ടും പ്രധാനനിരത്തിലെ അപകടക്കെണിയാകുന്ന വളവുകൾ നിവര്‍ത്തുന്നതിന് നടപടിയില്ല. വാഹന ഗതാഗതത്തിനും കാൽനടക്കാർക്കും ഒരുപോലെ വളവുകൾ ഭീഷണിയാകുന്നു.

തലയോലപ്പറമ്പിലെ വടയാര്‍, പൊതി മേൽപാലം, പൊട്ടന്‍ചിറ, ഉദയനാപുരത്തെ വല്ലകം, പുളിംചുവട്, ചാലപ്പറമ്പ്, തോട്ടകം, ഉദയനാപുരം, കൂട്ടുമ്മേല്‍ മേഖലകളിലെ വളവുകളിലാണ് അപകടങ്ങൾ പതിവാകുന്നത്.

തോട്ടകം ഇലഞ്ഞിച്ചുവട് ഭാഗത്തെ കൊടുംവളവ് നിരവധി അപകടങ്ങള്‍ക്കാണ് കാരണമാകുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് ഇവിടെ മരിച്ചത്. നാലുവർഷം മുമ്പാണ് ഇവിടെ ദമ്പതികൾ അപകടത്തില്‍ ദാരുണമായി മരിച്ചത്. മറുവശത്തുനിന്നു വരുന്ന വാഹനങ്ങൾ കാണാനാവാതെ വരുന്നതാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. വല്ലകം സബ്‌സ്റ്റേഷനു മുന്നിലെ വളവും ഗതാഗതത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

തലയോലപ്പറമ്പ് റോഡ് ആധുനികവത്കരിച്ചതിനെ തുടര്‍ന്ന് ചാലപറമ്പ് റോഡിലെ വളവിൽ റോഡരികിലെ മതില്‍ പത്തുതവണ വാഹനമിടിച്ചു തകര്‍ന്നിരുന്നു. ഇതിനുശേഷം അപകടങ്ങള്‍ കുറയ്ക്കാന്‍ ഇവിടെ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ട് ഒരു തരത്തിലുമുള്ള പ്രയോജനവും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

കൊടുംവളവില്‍ അമിതവേഗതയില്‍ പാഞ്ഞെത്തുന്ന വാഹനങ്ങള്‍ക്ക് ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനുമാകുന്നില്ല. വൈക്കം-വെച്ചൂര്‍ റോഡിൽ വലിയാനപ്പുഴ പാലം മുതല്‍ വെച്ചൂര്‍ വരെയുള്ള വീതി കുറഞ്ഞ റോഡിലെ വളവുകളിൽ നിരന്തരം അപകടങ്ങളുണ്ടാകുന്നു. ഈ റോഡില്‍ ഉണ്ടായ അപകടങ്ങളില്‍ നിരവധി പേരാണ് മരണപ്പെട്ടിട്ടുള്ളത്.

ചേര്‍ത്തല, ആലപ്പുഴ, വെച്ചൂര്‍ ഭാഗങ്ങളിലേക്കും വിനോദ സഞ്ചാരകേന്ദ്രമായ കുമരകത്തേക്കും ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വളവിലെ അപകട സാധ്യത അറിയാതെ പാഞ്ഞെത്തി വാഹനങ്ങൾ മറ്റു വാഹനങ്ങളെ മറികടക്കുമ്പോൾ പലപ്പോഴും അപകടപ്പെടുന്നത് ഇരുചക്രവാഹന യാത്രികരും കാൽനടക്കാരുമാണ്.

റോഡിലെ വളവുകളിൽ റോഡിന്‍റെ ഇരുവശങ്ങളിലേക്കും പടര്‍ന്നു പന്തലിച്ചു ചാഞ്ഞുനില്‍ക്കുന്ന മരച്ചില്ലകളും മറ്റും യഥാസമയം വെട്ടിമാറ്റാന്‍ അധികൃതർ തയ്യാറാകാത്തതും അപകടത്തിനിടയാക്കുന്നു.

വൈക്കം-വെച്ചൂര്‍ റോഡ് അന്താരാഷ്‌ട്ര നിലവാരത്തില്‍ വീതികൂട്ടി പുനര്‍നിര്‍മിക്കുമെന്ന പ്രഖ്യാപനം വന്നിട്ട് നാളേറെയായെങ്കിലും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. റോഡ് വീതികൂട്ടി വളവുകള്‍ നിവർത്തി ഗതാഗതം സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.