പുളിന്തറ അപകടവളവ് നിവർത്തിയേ പറ്റൂ
Sunday, May 5, 2024 10:58 PM IST
കടുത്തുരുത്തി: വാഹനതിരക്കേറിയ കോട്ടയം - എറണാകുളം റോഡിലെ കുറുപ്പന്തറ പുളിന്തറ വളവ് നിവരുന്നതും കാത്ത് നാട്ടുകാര്‍. ഇവിടെ ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. പ്രശ്നപരിഹാരത്തിന് യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന ഭാവത്തില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരും ജനപ്രതിനിധികളും കണ്ണടച്ചുള്ള ഇരുപ്പ് തുടരുകയാണെന്ന് നാട്ടുകാരുടെ ആരോപണം. പുളിന്തറ വളവില്‍ അടുത്തടുത്ത ദിവസങ്ങളിലായി തുടര്‍ച്ചയായി മൂന്ന് അപകടങ്ങളാണ് ഉണ്ടായത്. കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ യുവതിക്കും രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. തലയോലപ്പറമ്പ് തൈകൂട്ടത്തില്‍ സനിത രാജേഷ് (41), ഒപ്പമുണ്ടായിരുന്ന മകള്‍ അളകനന്ദ (ഒമ്പത്), സഹോദരിയുടെ മകള്‍ കോതനല്ലൂര്‍ തോട്ടുപ്പറമ്പില്‍ ഗായിത്രി (എട്ട്) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

കഴിഞ്ഞദിവസം നിയന്ത്രണംവിട്ട പാഴ്‌സല്‍ ലോറി റോഡരികിലെ മതിലിലിടിച്ചു മറ്റൊരു അപകടമുണ്ടായിരുന്നു. രാത്രിയിലാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട പാഴ്‌സല്‍ ലോറി റോഡരികിലെ ഓടയിലേക്ക് ഇടിച്ചിറങ്ങിയശേഷം വീടിന്‍റെ മതിലിലിടിച്ചു നില്‍ക്കുകയായിരുന്നു. ട്രാന്‍സ്ഫോമറിന് സമീപത്താണ് ലോറിയിടിച്ചു കേറിയത്. ഈ അപകടത്തിന് മൂന്നുദിവസം മുമ്പ് നിയന്ത്രംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചും അപകടമുണ്ടായിരുന്നു. അപകടത്തില്‍ വൈദ്യുതി തൂണ്‍ ഒടിഞ്ഞിരുന്നു.

കുറുപ്പന്തറ പുളിന്തറ വളവില്‍ അപകടങ്ങള്‍ പതിവായി മാറിയിട്ടും ഇവിടുത്തെ ഉള്‍പ്പെടെ കോട്ടയം - എറണാകുളം റോഡിലെ അപകട വളവുകള്‍ നിവര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ കടലാസിലുറങ്ങുകയാണ്. ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന കൊടും വളവുകള്‍ നിവര്‍ത്തണമെന്നുള്ള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കുറുപ്പന്തറ പുളിന്തറ വളവിലുണ്ടായ വ്യത്യസ്തമായ വാഹനാപകടങ്ങളില്‍ നിരവധിയാളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

അതിലേറേയാളുകള്‍ക്ക് ചെറുതും വലുതുമായ പരിക്കേറ്റു. എതിരേ വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്നതും അമിതവേഗവുമാണ് പലപ്പോഴും ഇവിടെ അപകടകാരണമാകുന്നത്. കോട്ടയം - എറണാകുളം റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മിച്ചതിനുശേഷം ഇവിടെ അപകടങ്ങള്‍ വര്‍ധിച്ചതായാണ് പോലീസിന്‍റെ കണക്കുകളും വ്യക്തമാക്കുന്നത്. വളവുളല്‍ അപകടം വര്‍ധിച്ചതോടെ, മോന്‍സ് ജോസഫ് എംഎല്‍എ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ പട്ടിത്താനം - കടുത്തുരുത്തി - വൈക്കം റോഡിലെ വളവുകള്‍ നിവര്‍ക്കുന്നതിനായി പദ്ധതി തയാറാക്കുകയും അനുമതി നല്‍കുകയും ചെയ്തിരുന്നു.

പട്ടിത്താനം മുതല്‍ തലയോലപ്പറമ്പ് വരെയുള്ള അപകടവളവുകള്‍ നിവര്‍ക്കുന്നതിനായി അധികൃതര്‍ ആറ് വില്ലേജുകളില്‍ സര്‍വേ നടത്തുകയും നടപടികളുമായി മുന്നോട്ടു നീങ്ങുകയും ചെയ്തിരുന്നു. കാണക്കാരി, കുറുപ്പന്തറ, കോതനല്ലൂര്‍, മാഞ്ഞൂര്‍, മുട്ടുചിറ, കടുത്തുരുത്തി, വടയാര്‍ വില്ലേജുകളില്‍ റോഡില്‍ 41 ഇടങ്ങളിലെ വളവുകള്‍ നിവര്‍ക്കാന്‍ ഹൈ ലെവല്‍ കമ്മിറ്റിയുടെ അനുമതിയും ലഭിച്ചിരുന്നു. തുടര്‍ന്ന് സര്‍വേ നടപടികള്‍ തുടങ്ങിയെങ്കിലും സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നാളിതുവരെയായിട്ടും എങ്ങുമെത്തിയില്ല.

സമരത്തിനൊരുങ്ങി നാട്ടുകാര്‍

കുറുപ്പന്തറ: രണ്ടു വര്‍ഷത്തിനിടയില്‍ കാര്യമായ 60 ഓളം അപകടങ്ങള്‍ നടന്നിട്ടും ഒരു സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കാനോ പുളിന്തറ വളവ് നിവര്‍ത്താനോയുള്ള ശ്രമങ്ങളോ, ഇടപെടലുകളോ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അശാസ്ത്രീയമായ റോഡ് നിര്‍മണവം ബാങ്കിംഗ് ഓഫ് കര്‍വിലെ അപര്യാപ്തതയുമാണ് ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാകാനുള്ള കാരണം.

പൊതുജനപ്രതിഷേധം ശക്തമാകുമ്പോള്‍ വളവ് ഉടന്‍ നിവര്‍ത്തുമെന്ന രീതിയില്‍ ജനങ്ങളെ കബളിപ്പിക്കുന്ന അധികൃതരുടെ പതിവ് തന്ത്രം ഇനിയും അംഗീകരിക്കാന്‍ കഴിയില്ലെന്നും സമീപവാസിയായ ജോണ്‍സണ്‍ പാളിയില്‍ പറഞ്ഞു.