പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം ആറുവരെ മാത്രം
Wednesday, April 24, 2024 5:32 AM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറു മണിക്ക് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. തുടർന്നുള്ള 48 മണിക്കൂറിൽ നിശബ്ദ പ്രചാരണം മാത്രമേ പാടുള്ളൂ.

ഈ സമയത്ത് നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ഉച്ചഭാഷിണികൾ ഉപയോഗിക്കുകയോ ജാഥകളോ പ്രകടനങ്ങളോ നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള പരിപാടികൾ, അഭിപ്രായ സർവേ, എക്സിറ്റ് പോൾ തുടങ്ങിയവ പാടില്ല. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്ക് തടവോ പിഴയോ ഇവ രണ്ടുമോ ലഭിക്കും.

ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതൽ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി അരമണിക്കൂർ കഴിയും വരെയാണ് എക്സിറ്റ് പോളുകൾക്ക് നിരോധനമുള്ളത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് പോലീസിന്‍റെയും വിവിധ സ്ക്വാഡുകളുടെയും കർശന പരിശോധ തുടരും. വാഹന പരിശോധനയും കർശനമാക്കും.

വോട്ടർമാരെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധമായ പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, മദ്യവിതരണം എന്നിവ കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 135 സി പ്രകാരം വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ ആയതിനാൽ ഈ സമയത്ത് മദ്യവിതരണമോ വിൽപ്പനയോ പാടില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിന് പുറത്ത് നിന്നെത്തിയ പ്രവർത്തകർക്ക് പരസ്യ പ്രചാരണസമയം അവസാനിച്ച ശേഷം മണ്ഡലത്തിൽ തുടരാൻ അനുവാദമില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ അന്തിമ അവലോകനത്തിനായി നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ കളക്ടറുടെ ചേംബറിൽ നടന്നു. ശക്തമായ ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ ബൂത്തുകളിലെത്തുന്ന വോട്ടർമാർക്ക് തണലൊരുക്കുന്നതിനായി പന്തലുകൾ സജ്ജീകരിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും വീൽ ചെയർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. വോട്ടെടുപ്പ് ദിവസം ഉണ്ടാകുന്ന പരാതികൾക്ക് അപ്പപ്പോൾ പരിഹാരം കാണുന്നതിന് കളക്ടറേറ്റിൽ പ്രത്യേക കോൾ സെന്‍റർ സ്ഥാപിക്കാനും നിർദേശം നൽകി.

യോഗത്തിൽ സബ് കളക്ടർ ഹർഷിൽ ആർ. മീണ, അസിസ്റ്റന്‍റ് കളക്ടർ പ്രതീക് ജയിൻ, വടകര മണ്ഡലം വരണാധികാരി കൂടിയായ എഡിഎം കെ. അജീഷ്, ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ ഡോ. ശീതൾ ജി. മോഹൻ, നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.