സഹപ്രവര്‍ത്തകരോടുള്ള സ്‌നേഹംകൊണ്ട് യാത്രയയപ്പ് ഒഴിവാക്കി ഡെപ്യൂട്ടി തഹസില്‍ദാര്‍
Sunday, June 1, 2025 12:12 AM IST
കുട്ടനാട്: ഇരുപത്താറു വര്‍ഷത്തെ സേവനത്തിനു ശേഷം എം.എം. ആന്‍റണി സര്‍ക്കാര്‍ ഓഫീസിന്‍റെ പടികളിറങ്ങി. വിടപറഞ്ഞ സഹപ്രവര്‍ത്തകരോടുള്ള സ്‌നേഹ ബഹുമാന സൂചകമായി, പ്രത്യേകിച്ചു തന്‍റെ മേലുദ്യോഗസ്ഥനായിരുന്ന നവീന്‍ ബാബുവിനോടുള്ള ആദരസൂചകമായി യാത്രയയപ്പിന്‍റെ ചടങ്ങുകള്‍ അദ്ദേഹം പൂര്‍ണമായും ഒഴിവാക്കി. ചമ്പക്കുളം സ്വദേശിയായ എം.എം. ആന്‍റണി ഡെപ്യൂട്ടി തഹസില്‍ദാറാണ്.

അകാരണമായി പൊതുവേദിയില്‍ അപമാനിതനായി തല കുനിച്ച് ഇറങ്ങിപ്പോയി ജീവന്‍ അവസാനിപ്പിച്ച മേലുദ്യോഗസ്ഥനോടുള്ള ആദരസൂചകമായും റവന്യുവകുപ്പിലെ ജോലിയുടെ സമ്മര്‍ദം താങ്ങാനാവാതെ സ്വയം ജീവന്‍ അവസാനിപ്പിച്ചവരെക്കൂടി ഓര്‍മിച്ചുമാണ് ഈ ഉദ്യോഗസ്ഥന്‍ യാത്രയയപ്പ് ചടങ്ങുകളും സമ്മാനങ്ങളും വേണ്ടെന്നുവച്ചത്.

എഴുത്തുകാരന്‍ കൂടിയായ ഇദ്ദേഹം 2018ലെ പ്രളയ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. ദിനപ്പത്രങ്ങളിലും മാസികകളിലും കുട്ടനാടിന്‍റെ പ്രശ്‌നങ്ങളെപ്പറ്റിയും മറ്റു ചരിത്രവസ്തുതകളെ അടിസ്ഥാനപ്പെടുത്തിയും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മൂന്ന് പുസ്തകങ്ങള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ഇദ്ദേഹം ചമ്പക്കുളത്തിന്‍റെ സാമുഹ്യസേവന മുഖമായ മഡോണ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ സജീവ പ്രവര്‍ത്തകനാണ്.