മാവേലിക്കര ആര്‍ട്സ് ക്ലബ് അങ്കണവാടിക്കായി സ്ഥലം വിട്ടുനല്‍കി
Sunday, June 1, 2025 12:12 AM IST
മാവേലിക്കര: മാവേലിക്കര ആര്‍ട്സ് ക്ലബ് അങ്കണവാടിക്കായി സൗജന്യമായി സ്ഥലം വിട്ടുനല്‍കി.

1981ല്‍ കലാ, സാംസ്‌കാരിക, കായിക പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കുവാനായി മാവേലിക്കരയിലെ പൗരാവലി പടുത്തുയര്‍ത്തിയതായിരുന്നു മാവേലിക്കര ആര്‍ട്സ് ക്ലബ്. പ്രഫ. ആര്‍. നരേന്ദ്ര പ്രസാദ് ഉള്‍പ്പെടെയുള്ള മഹാരഥന്മാര്‍ ക്ലബ്ബിന്‍റെ അമരക്കാരായിരുന്നു. കേളി എന്ന നിലവിലെ മാവേലിക്കരയിലെ ഏറ്റവും പ്രശസ്തമായ സംഘടനയും ഉദയംകൊള്ളുന്നത് മാവേലിക്കര ആര്‍ട്സ് ക്ലബ്ബില്‍നിന്നായിരുന്നു.

എം.പി. ചെല്ലപ്പന്‍നായര്‍ സ്മാരകസമിതി ഉള്‍പ്പെടെയുള്ള സാംസ്‌കാരിക സംഘടനകളും ഇതിന്‍റെ ഭാഗമായിരുന്നു. ക്ലബ് 1997ല്‍ ആസ്ഥാന മന്ദിര നിര്‍മാണത്തിനായി വാങ്ങിയതായിരുന്നു പൊന്നാരംതോട്ടം അമ്പലത്തിന് സമീപമായുള്ള ഈ വസ്തു. അന്ന് എന്‍.എന്‍. പിള്ളയുടെ ബൂമറാംഗ് എന്ന നാടകം മാവേലിക്കരയില്‍ പ്രദര്‍ശിപ്പിച്ചാണ് വസ്തു വാങ്ങുവാനുള്ള പണം സമാഹരിച്ചത്. തുടര്‍ന്നും ക്ലബ് പ്രവര്‍ത്തിച്ചു വന്നെങ്കിലും ആസ്ഥാന മന്ദിരം ഇവിടെ പണിയാനായി സാധിച്ചില്ല. മാവേലിക്കര മുനിസിപ്പാലിറ്റി 20-ാം വാര്‍ഡിലെ 111-ാം നമ്പര്‍ താലോലം അങ്കണവാടി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതായി അറിഞ്ഞ ക്ലബ് ഭാരവാഹികള്‍ അങ്കണവാടിക്ക് കെട്ടിടം പണിയുന്നതിനായി മാവേലിക്കര മുനിസിപ്പാലിറ്റിക്ക് സ്ഥലം കൈമാറാന്‍ ഐകകണ്ഠ്യേന തീരുമാനമെടുക്കുകയായിരുന്നു.

പ്രസിഡന്‍റ് പ്രഫ. ജി. ചന്ദ്രശേഖരന്‍ നായര്‍, സെക്രട്ടറി രാമചന്ദ്രന്‍പിള്ള, ട്രഷറര്‍ പ്രഫ. ലക്ഷ്മി നാരായണ അയ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ റെസിഡന്‍റ്സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളന പരിപാടിക്കിടെ മാവേലിക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ നൈനാന്‍ സി. കുറ്റിശേരിക്ക് ആധാരം കൈമാറി.