മയക്കുമരുന്ന് വില്പന: പ്രധാന പ്രതി റിമാൻഡിൽ
Sunday, June 1, 2025 12:12 AM IST
ചാരുംമൂട്: എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസലഹരി വില്പന നടത്തുന്ന സംഘത്തിലെ പിടിയിലായ പ്രധാന പ്രതി റിമാന്‍ഡില്‍. നൂറനാട് പാലമേല്‍ ഉളവുക്കാട് മറ്റപ്പള്ളി കുമ്പഴവീട്ടില്‍ വട്ടോളി എന്നു വിളിക്കുന്ന എസ്. അനൂപി(30)നെ എറണാകുളം തമ്മനത്തെ രഹസ്യകേന്ദ്രത്തില്‍നിന്ന് കഴിഞ്ഞ ദിവസമാണ് നൂറനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം എംഡിഎംഎയുമായി പിടികൂടിയ പാലമേല്‍ എരുമക്കുഴി കാവില്‍ ശ്യാ(29)മിനെ ചോദ്യം ചെയ്തതില്‍നിന്നാണ് അനൂപിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ബംഗളൂരുവില്‍ നിന്നായിരുന്നു ഇവര്‍ എംഡിഎംഎ എത്തിച്ചിരുന്നത്. അനേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാര്‍ പ്രതി ശ്യാമിന്‍റെ ബാങ്ക് അക്കൗണ്ട് രേഖകള്‍ ശേഖരിച്ച് നടത്തിയ അമ്പേഷണത്തിലാണ് ബംഗളൂരുവിലെ ഇടപാടുകാരന്‍റെയും അനൂപിന്‍റെയും പങ്ക് വ്യക്തമായത്.

2019ല്‍ പന്തളത്തെ കവര്‍ച്ചാക്കേസിലും 2022ലെ നൂറനാട്ടെ വാഹനം കത്തിക്കല്‍ കേസിലും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അനൂപ് കഴിഞ്ഞ രണ്ടു വര്‍ഷമായി എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനമെന്നും പോലീസ് പറഞ്ഞു.

അനൂപിനെ മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2 മുമ്പാകെ ഹാജരാക്കിയതിനെത്തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്താന്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ ലഹരികടത്തും വില്‍പ്പനയും വഴി ആര്‍ജിച്ച് ബിനാമി പേരിലും മറ്റും സ്വരുക്കൂട്ടിയിട്ടുള്ള സ്വത്തുക്കള്‍ കണ്ടെത്താനുള്ള പരിശോധനകളും പോലീസ് ശക്തമാക്കി.