x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉപഭോക്താക്കൾക്കൊപ്പം നേരിട്ടെത്തി എഐ വിന്യസിക്കാൻ എൻജിനിയർമാർ


Published: July 2, 2026 04:24 AM IST | Updated: July 2, 2026 04:24 AM IST

ആർട്ടിഫിഷൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യകൾ

ന്യൂയോർക്ക്: ആമസോണിന്‍റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സർവീസസ് (എഡബ്ല്യുഎസ്), ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ആർട്ടിഫിഷൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യകൾ ബിസിനസിൽ ഉൾപ്പെടുത്താൻ സഹായിക്കുന്നതിനായി ഒരു പുതിയ ഡിവിഷൻ രൂപീകരിച്ചു.

“ഫോർവേഡ് ഡിപ്ലോയ്ഡ് എൻജിനിയർമാർ’’ ഉൾപ്പെടുന്നതാണ് ഈ വിഭാഗം. പ്രാരംഭ ഘട്ടത്തിൽ ഒരു ബില്യൺ ഡോളറിന്‍റെ നിക്ഷേപമാണ് ഈ പദ്ധതിക്കായി ആമസോൺ നീക്കിവച്ചിരിക്കുന്നത്. ഉപഭോക്തൃ കമ്പനികളിലേക്ക് അഞ്ചോ ആറോ എൻജിനിയർമാർ അടങ്ങുന്ന പ്രത്യേക സംഘങ്ങളെ 45 ദിവസത്തെ കാലയളവിലേക്ക് നേരിട്ട് അയക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ‘ഏജന്‍റിക് എഐ’ (Agentic AI) സംവിധാനങ്ങൾ കൊണ്ടുവരുന്നതിനായി ഉപഭോക്താക്കളിൽനിന്നു വലിയ തോതിലുള്ള ആവശ്യക്കാരാണ് എത്തുന്നതെന്ന് എഡബ്ല്യുഎസ് ഫ്രണ്ടിയർ എഐ എൻജിനിയറിംഗ് വിഭാഗം വൈസ് പ്രസിഡന്‍റ് ഫ്രാൻസെസ്ക വാസ്ക്വെസ് വ്യക്തമാക്കി.

ഉപഭോക്താക്കളുടെ കമ്പനികളിൽ നേരിട്ട് ലയിച്ചുചേർന്ന്, അവിടത്തെ ആഭ്യന്തര കാര്യങ്ങൾ മനസിലാക്കി, കൃത്യമായ ഫലം നൽകുന്ന കോഡുകൾ നിർമിക്കാൻ ശേഷിയുള്ള ബഹുമുഖ പ്രതിഭകളായ ജീവനക്കാരാണ് ഫോർവേഡ് ഡിപ്ലോയ്ഡ് എൻജിനിയർമാർ. യഥാർഥത്തിൽ ഈ രംഗത്തേക്ക് ആമസോൺ അൽപ്പം വൈകിയാണ് എത്തുന്നതെന്ന് പറയാം. പാലാന്‍റിർ ടെക്നോളജീസ് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇത്തരമൊരു വിഭാഗം വിജയകരമായി നടത്തുന്നുണ്ട്. ഇതിനുപുറമെ സെയിൽസ്ഫോഴ്സ്, ആന്ത്രോപിക്, ഗൂഗിൾ ക്ലൗഡ് എന്നിവരും സമാനമായ സേവനങ്ങൾ നൽകിവരുന്നുണ്ട്. എഐയുടെ ദ്രുതഗതിയിലുള്ള വളർച്ച കാരണം മുൻനിര ടെക് കമ്പനികളിൽ വ്യാപകമായി തൊഴിൽ വെട്ടിക്കുറയ്ക്കൽ നടക്കുന്ന ഈ സമയത്ത്, ഈ എൻജിനിയറിംഗ് മേഖല വലിയൊരു തൊഴിൽ സാധ്യതയായിട്ടാണ് ഐടി ലോകത്ത് വളർന്നുവരുന്നത്.

സാങ്കേതിക ലോകത്ത് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ജോലികളിലൊന്നായി ഫോർവേഡ് ഡിപ്ലോയ്ഡ് എൻജിനിയറിംഗ് മാറാൻ പോവുകയാണെന്ന് ബോക്സ് സിഇഒ ആരോൺ ലെവി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ തസ്തികയിലേക്കുള്ള ആവശ്യകതയിൽ 42 മടങ്ങ് വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വിഭാഗത്തിലേക്ക് ആയിരക്കണക്കിന് ജീവനക്കാരെ ഉൾപ്പെടുത്താനാണ് ആമസോൺ പദ്ധതിയിടുന്നത്. ഇതിനായി പുതിയ നിയമനങ്ങൾ നടത്തുമെന്നും നിലവിലുള്ള ചില ജീവനക്കാരെ പുതിയ തസ്തികകളിലേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചു.

Tags :

Recent News

Corehub Up