ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ ഡോളറിനെതിരേ 58.39 രൂപയായിരുന്നു വിനിമയനിരക്ക്.
രൂപയുടെ മൂല്യം കൂട്ടുമെന്ന അവകാശവാദങ്ങൾ ഫലിക്കാതെ പലപ്പോഴായി മൂല്യം ഇടിഞ്ഞുകൊണ്ടേയിരുന്നു. ഏറ്റവുമൊടുവിൽ 2020 മാർച്ചിലാണ് ഡോളറിനെതിരേ രൂപയുടെ മൂല്യം ആദ്യമായി 75 രൂപയിലേക്കു വീണത്.
2022 ജൂലൈയിൽ രൂപ 80 എന്ന പരിധിയിലേക്ക് തകർന്നു. 2024 ഡിസംബറിൽ ഡോളറിന് 85 രൂപയായി. കഴിഞ്ഞ ഡിസംബറിൽ ചരിത്രത്തിലെ വൻതകർച്ചയായ 90 രൂപയിലേക്ക് ഇടിഞ്ഞു.
ഇപ്പോഴാകട്ടെ 95 എന്ന പരിധിയും കടന്ന് അതിവേഗം ആശങ്കാജനകമായ 100 രൂപയിലേക്കുള്ള വീഴ്ച തുടരുന്നു. വെറും 17 മാസംകൊണ്ടാണ് രൂപയുടെ മൂല്യത്തിൽ 12 രൂപയോളം തകർച്ചയുണ്ടായത്.
മുന്‍പൊരിക്കലും ഇത്ര വേഗത്തിൽ രൂപയുടെ വിലയിടിഞ്ഞിട്ടില്ലെന്ന് സാന്പത്തികവിദഗ്ധർ ചൂണ്ടിക്കാട്ടി.
Tags : collapse speed record doller Rupee