x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കഴിഞ്ഞുപോയത് സാധാരണക്കാരെ ചേര്‍ത്തുപിടിച്ച 100 ദിനങ്ങള്‍: രമേശ് ചെന്നിത്തല

വെബ് ഡെസ്ക്
Published: August 26, 2026 01:05 AM IST | Updated: August 26, 2026 01:05 AM IST

ചവറ എംഎല്‍എ ഓഫീസ് ഉദ്ഘാടനത്തിനുശേഷം രമേശ് ചെന്നിത്തലയും എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയും ഡിസിസി പ്രസിഡന്‍റ് രാജേന്ദ്രപ്രസാദും മറ്റു നേതാക്കളും ചേര്‍ന്ന് ഷിബ

ചവറ : തകര്‍ന്ന സാമ്പത്തിക സ്ഥിതിയിലും സാധാരണക്കാരെ ചേര്‍ത്തുപിടിച്ച 100 ദിവസങ്ങളാണ് കടന്നുപോയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത്തവണ ഓണത്തിന് ഒരിടത്തും തൊഴിലാളി സമരങ്ങള്‍ ഉണ്ടായില്ല. അര്‍ഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും സാധാരണക്കാര്‍ക്ക് നല്‍കാനാണ് മന്ത്രിസഭാ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി ഷിബു ബേബി ജോണിന്റെ ചവറ നിയോജക മണ്ഡലത്തിലെ എംഎല്‍എ ഓഫീസ് ഉദ്ഘാടനം ബേബി ജോണ്‍ ഷഷ്ഠ്യബ്ദിപൂര്‍ത്തി സ്മാരക മന്ദിരത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പയ്യന്നൂരിലെ വിജയം ആര്‍എസ്പിയുടെ ഹൃദയവിശാലതയുടെ പ്രതിഫലനമാണ്. യുഡിഎഫ് ആര്‍എസ്പിക്ക് നല്‍കിയ സീറ്റായിരുന്നു പയ്യന്നൂര്‍. അവിടെ കുഞ്ഞിക്കൃഷ്ണനെ പിന്തുണയ്ക്കാമെന്ന് ആദ്യം തീരുമാനിക്കുന്നത് ഷിബു ബേബി ജോണ്‍ അടങ്ങിയ ആര്‍എസ്പി നേതൃത്വമാണ്. അവര്‍ക്ക് വേണമെങ്കില്‍ അവിടെ ആര്‍എസ്പി ചിഹ്നത്തിലുള്ള സ്ഥാനാര്‍ഥി തന്നെ വേണമെന്ന് തീരുമാനിക്കാമായിരുന്നു. എന്നാല്‍ അവര്‍ വിട്ടുവീഴ്ച ചെയ്തു. അതാണ് രാഷ്‌ട്രീയ പക്വതയെന്ന് ചെന്നിത്തല പറഞ്ഞു.

നഷ്ടങ്ങള്‍ സംഭവിച്ചിട്ടും നിലപാടുകളില്‍ ഉറച്ചു നിന്നതിന്റെ ഫലമാണ് ആര്‍എസ്പി നേടിയ ചരിത്ര വിജയം. യുഡിഎഫിന്റെ ഈ ചരിത്ര മുന്നേറ്റത്തിന് പിന്നില്‍ പിണറായി വിജയനെതിരെയുള്ള സിപിഎം പ്രവര്‍ത്തകരുടെ അമര്‍ഷമാണെന്നും, പിണറായിയുടെ 10 വര്‍ഷത്തെ ഭരണം സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ സര്‍ക്കാര്‍ എല്ലാ പദ്ധതികളും ഊരാളുങ്കലിന് കൊടുത്ത കൂട്ടത്തില്‍ ഷിബു ബേബി ജോണ്‍ ആരംഭിച്ച കണ്‍സ്ട്രക്‌ഷന്‍ അക്കാദമിയും അവര്‍ക്ക് നല്‍കിയതായി അദ്ദേഹം വിമര്‍ശിച്ചു.

ആര്‍എസ്പിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് കരുതിയവര്‍ക്കുള്ള മറുപടിയാണ് പയ്യന്നൂര്‍ അടക്കം നാല് എംഎല്‍എമാരെ വിജയിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞതെന്ന് ചടങ്ങില്‍ പ്രസംഗിച്ച എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.
ചവറയില്‍ ആരംഭിച്ച പുതിയ എംഎല്‍എ ഓഫീസ് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുമെന്നും, നിലവില്‍ നബിദിന ആഘോഷങ്ങളിലടക്കം ഓപ്പറേഷന്‍ തൂഫാന്‍ ആണ് പ്രധാന ചര്‍ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേണു പ്രോട്ടോകോള്‍ പദ്ധതിയുടെ പ്രഖ്യാപനം എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയും, വിദ്യാഭ്യാസ ധനസഹായ വിതരണം ഡിസിസി പ്രസിഡന്‍റ് രാജേന്ദ്രപ്രസാദും നിര്‍വഹിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോലത്ത് വേണുഗോപാല്‍ അധ്യക്ഷനായി.

ചടങ്ങില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.സി. രാജന്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാല്‍, വിഷ്ണു മോഹന്‍ എംഎല്‍എ, നേതാക്കളായ എ.എം. സാലി, ജെ. മധു, അഡ്വ. ജസ്റ്റിന്‍ ജോണ്‍ കോക്കാട്ട് റഹീം, സൂരജ് രവി സക്കീര്‍ ഹുസൈന്‍, സി.പി. സുധീഷ് കുമാര്‍, സി. ഉണ്ണികൃഷ്ണന്‍, കിണറുവിള സലാഹുദീന്‍, എം.എ. കബീര്‍, ജയകുമാര്‍, ആര്‍. അരുണ്‍രാജ്, സന്തോഷ് തുപ്പാശേരി, വിഷ്ണു വിജയന്‍, നിഷാന്ത്, ഫ്രാന്‍സിസ് സേവ്യര്‍, കുറ്റിവട്ടം ജമാല്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.

10000 പേര്‍ക്ക് ഇസ്രായേലില്‍ ജോലി നല്‍കാന്‍ ധാരണയായി: മന്ത്രി ഷിബു ബേബി ജോണ്‍

ചവറ: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച കണ്‍സ്ട്രക്‌ഷന്‍ അക്കാദമിയെ അതിന്റെ യഥാര്‍ഥ ഉദ്ദേശ ലക്ഷ്യങ്ങളിലേക്ക് എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍.

യുവാക്കള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കി ലോകത്തെമ്പാടുമുള്ള മികച്ച തൊഴിലുകള്‍ക്ക് അനുയോജ്യരാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ഇത് സംബന്ധിച്ച് ഇസ്രയേല്‍ പ്രതിനിധി സംഘവുമായി ചര്‍ച്ചകള്‍ നടത്തുകയും നിര്‍മാണ മേഖലയില്‍ 10000 യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുവാനുള്ള ധാരണയില്‍ എത്തുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. ചുരുങ്ങിയത് രണ്ടു ലക്ഷം രൂപ മുതലുള്ള വേതന വ്യവസ്ഥയാണ് മുന്നോട്ടുവെക്കുന്നത്. ഉടന്‍തന്നെ ഇത് സംബന്ധിച്ച കരാര്‍ ഒപ്പിടുമെന്നും അദ്ദേഹം അറിയിച്ചു.

ഇതിനുമുമ്പ് ജര്‍മനിയിലെ റെയില്‍വേ സംബന്ധമായ തൊഴില്‍ മേഖലയില്‍ ആയിരം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന കരാര്‍ ഒപ്പുവച്ചിരുന്നു. അവര്‍ക്ക് ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്നത് അടക്കമുള്ള പരിശീലനം നല്‍കേണ്ടതുണ്ട്. അതും ഉടന്‍തന്നെ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

Tags : Nattuvishesham DistrictNews DeepikaNews 100 days

Recent News

Corehub Up