അറസ്റ്റിലായ അജിത്ത്, കാർത്തിക്, ആരോമൽ.
നേമം: പതിനെട്ടുകാരന്റെ മരണത്തില്‍ പള്ളിച്ചലില്‍ മൂന്നുപേര്‍ പോലീസ് പിടിയില്‍. മുന്‍വൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു. ഒന്നര വര്‍ഷം മുമ്പു നടന്ന ഫുട്ബോള്‍ കളിക്കിടെയുണ്ടായ പ്രശ്നങ്ങളാണ് അക്രമണത്തിന് കാരണമായത്. പള്ളിച്ചല്‍ പാരൂര്‍ക്കുഴി പഴയറോഡ് ലക്ഷ് മി വീട്ടില്‍ കാര്ത്തികേയന് (21), പള്ളിച്ചല്‍ പുന്നമൂട് ചെമ്മണ് ഗാര്‍ഡന്‍സ് ആന്‍സില്‍ നിവാസില്‍ അജിത്ത് (20), പള്ളിച്ചല്‍ ഭഗവതിനട എണ്ണശ്ശേരിവിളാകം അത്തം വീട്ടില്‍ ആരോമല്‍ (21) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ് തത്. രണ്ടുപേരെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതില്‍ ഓരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരാള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. അയണിമൂട് വൈകുണ്ഠത്തില്‍ അനില്‍കുമാർ-ചിത്ര ദന്പതി കളുടെ മകൻ ശിവസൂര്യയാണു മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ പള്ളിച്ചല്‍ ഭഗവതിനടയിലെ ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കാന്‍പോയ ശിവസൂര്യയും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് കൈയേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. അടിപിടിക്കിടെ റോഡരികിലെ തുണിക്കടയിലെ ഗ്ലാസ് ഡോറിലേക്ക് മറിഞ്ഞുവീണ ശിവസൂര്യയുടെ ശരീരത്തിലേക്ക് ഗ്ലാസ് തുളച്ചുകയറുകയായിരുന്നു.
പള്ളിച്ചല്‍ വെടിവച്ചാന്‍ കോവില്‍ പുന്നമൂട് റോഡില്‍ പുന്നമൂട് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ മുന്നിലായിരുന്നു വാക്കേറ്റം. ഗുരുതരമായി പരിക്കേറ്റു രക്തംവാര്‍ന്ന് അവശനിലയിലായ ശിവസൂര്യയെ പ്രതികളായ അജിത്തും കാര്‍ത്തികേയനും കൂടിയാണ് ബൈ ക്കിലിരുത്തി ആശുപത്രിയിലെത്തിച്ചത്. ഇവരെ ആശുപത്രിയില്‍നിന്നും പോലീസ് സംഭവദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും.