പ്രതിഷേധസമരം ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനംചെയ്യുന്നു.
വടക്കാഞ്ചരി: യുഡിഎഫ് ഭരണകാലത്ത് അഴിമതിനടത്തി രക്ഷപ്പെടാമെന്ന് ആരും കരുതണ്ടന്നും അത്തരക്കാർക്ക് ശിഷ്ടകാലം ജയിലിൽ സുഖമായി കഴിയുന്നതിനുള്ള സൗകര്യമുണ്ടാക്കുമെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു.
ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയതിന് വിജിലൻസിന്റെയും ഓഡിറ്റ് റിപ്പോർട്ടുകൾ പ്രകാരം ബന്ധപ്പെട്ട അന്വേഷണ ഏജൻസികളുടെയും അന്വേഷണംനേരിടുന്ന വടക്കാഞ്ചേരി മുനിസിപ്പൽ സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനംചെയ്തു പ്രസംഗിക്കുമായിരുന്നു അദ്ദേഹം.
സിപിഎം നേതൃത്വത്തിന് ഏറ്റവും താത്പര്യം അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കലാണ്. അതുകൊണ്ടാണ് സ്ഥലംമാറിപ്പോയ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി കസേരയിൽ ഇരുത്തിയിരിക്കുന്നത്.
വി.ഡി. സതീശനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും യുഡിഎഫാണ് ഭരണം നടത്തുന്നതെന്നും അഴിമതിക്കാർ ഓർക്കുന്നത് നന്നായിരിക്കുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് അധ്യക്ഷതവഹിച്ചു. നേതാക്കളായ രാജേന്ദ്രൻ അരങ്ങത്ത്, കെ. അജിത്കുമാർ, എസ്എസ്എ ആസാദ്, എൻ.ആർ. സതീശൻ, ഷാഹിതാ റഹ്മാൻ, ജിജോ കുരിയൻ, പി.ജെ. രാജു, എൻ.എ. സാബു, പി.എൻ. വൈശാഖ് എന്നിവർ പ്രസംഗിച്ചു.