മൊബൈൽ ഗ്യാസ് ക്രിമറ്റോറിയം ഒരുക്കിയപ്പോൾ.
ഹരിപ്പാട്: മക്കൾക്കായി പണിയുന്ന വീടിന്റെ ഓരത്ത് ആ അച്ഛന് ചിതയൊരുങ്ങി. കൗമാരസംഘത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട കരുവാറ്റയിലെ ശിവൻകുട്ടി ചെട്ടിയാർക്ക് നാടാകെ ഒന്നിച്ചാണ് അന്ത്യയാത്ര നൽകിയത്.
മകളുടെ പ്രസവത്തിനായി ഭാര്യയും കുടുംബവും ആശുപത്രിയിലായിരുന്നപ്പോഴായിരുന്നു കരുവാറ്റയെ നടുക്കിയ കൊലപാതകം.
അച്ഛൻ ക്രൂരമായി കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ആശുപത്രിയിൽ മകൾ ഒരു കുഞ്ഞിന് ജന്മം നൽകി. മകൾക്ക് ജനിച്ച കുരുന്നിനെ നെഞ്ചോടു ചേർക്കാനോ ഒരുനോക്ക് കാണാനോ ആ പിതാവിന് ഭാഗ്യമുണ്ടായില്ല.
മക്കൾ വാങ്ങിയ സ്ഥലത്ത് അവർക്കായി രണ്ട് വീടുകളുടെ നിർമാണമാണ് ഓരേ സമയം നടന്നിരുന്നത്. ഒന്നിന്റെ തേപ്പ് ജോലികളും മറ്റൊന്നിന്റെ ഫൗണ്ടേഷൻ ജോലികളുമാണ് പുരോഗമിച്ചിരുന്നത്. ദിവസവും വീടുപണികൾക്ക് മേൽനോട്ടം വഹിക്കാൻ ശിവൻകുട്ടി എത്തിയിരുന്നു. ഒടുവിൽ തറകെട്ടിയിട്ടിരുന്ന ആ വീടിന്റെ മുന്നിൽത്തന്നെ അദ്ദേഹത്തിന് ചിതയൊരുക്കി. വിദേശത്തുള്ള മകൾ എത്തുന്നതുവരെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായി രുന്നു.
Tags : funeral NattuVishasham DistrictNews