x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാർഷിക നഷ്‌ടം വിലയിരുത്തി കൃഷി മന്ത്രി പ്രളയബാധിത മേഖലകളിൽ

വെബ് ഡെസ്ക്
Published: August 13, 2026 03:30 AM IST | Updated: August 13, 2026 03:30 AM IST

അമ്പിളി ജിതിന്‍റെ വാഴത്തോട്ടം കൃഷി മന്ത്രി ടി. സിദ്ദിഖ് സന്ദർശിക്കുന്നു.

തിരുവല്ല: സമീപകാലത്തുണ്ടായ കനത്ത മഴയിലും പ്രളയത്തിലും വൻ കൃഷിനാശം സംഭവിച്ച തിരുവല്ല പുളിക്കീഴ് ബ്ലോക്കിലെ വിവിധ പ്രദേശങ്ങൾ മന്ത്രി ടി. സിദ്ദിഖ് സന്ദർശിച്ചു. പ്രളയബാധിത കൃഷിയിടങ്ങളിലെ സ്ഥിതിഗതികൾ നേരിൽ വിലയിരുത്തിയ മന്ത്രി, കർഷകർ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുകയും കാർഷിക പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.

കുറ്റൂർ, നിരണം, നെടുമ്പ്രം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെയും തിരുവല്ല നഗരസഭാ പ്രദേശങ്ങളിലെയും പ്രളയബാധിത കൃഷിയിടങ്ങൾ മന്ത്രി സന്ദർശിച്ചു. വെള്ളക്കെട്ട് മൂലം നശിച്ച കൃഷിയിടങ്ങൾ, വിവിധ വിളകൾക്കുണ്ടായ നഷ്ടം, കാർഷിക അടിസ്ഥാനസൗകര്യങ്ങൾക്ക് സംഭവിച്ച കേടുപാടുകൾ എന്നിവ അദ്ദേഹം വിലയിരുത്തി.
നെടുമ്പ്രം പഞ്ചായത്തിലെ കല്ലുങ്കൽ ഒട്ടത്തിൽ വീട്ടിൽ സി. അമ്പിളിയുടെ കൃഷിയിടവും മന്ത്രി സന്ദർശിച്ചു. ഈ വർഷം കൃഷി ചെയ്തിരുന്ന 500 വാഴകൾ പ്രളയത്തിൽ നശിച്ചതായി അമ്പിളി മന്ത്രിയെ അറിയിച്ചു. വിളയ്ക്ക് ഇൻഷ്വറൻസ് എടുത്തിരുന്നതായും അവർ വ്യക്തമാക്കി. കൃഷിനാശത്തിന്‍റെ വ്യാപ്തിയും തുടർസഹായങ്ങളും സംബന്ധിച്ച് മന്ത്രി നേരിട്ട് വിവരങ്ങൾ ശേഖരിച്ചു.

പുളിക്കീഴ് ബ്ലോക്കിൽ നടന്ന കർഷക അവലോകനയോഗത്തിൽ പ്രളയബാധിത മേഖലകളിലെ കർഷകർ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ആവശ്യങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൃഷിനാശം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി, പുനർകൃഷിക്കുള്ള സഹായം, കൃഷിയിടങ്ങളിലെ ചെളിയും എക്കലും നീക്കം ചെയ്യൽ, വിത്ത്, തൈ വിതരണം, നഷ്‌ടപരിഹാരം വേഗത്തിലാക്കൽ തുടങ്ങിയ ആവശ്യങ്ങൾ കർഷകർ ഉന്നയിച്ചു. കർഷകരെ പ്രതിനിധീകരിച്ച് ഡോ. രഘുനാഥൻ നായർ, പ്രമോദ് രാമചന്ദ്രൻ, കെ. അജോയ്, അലക്സ് കുര്യൻ എന്നിവർ പ്രസംഗിച്ചു

മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാതല അവലോകനയോഗം കളക്‌ടറേറ്റിൽ ചേർന്നു. തിരുവല്ലയിലെ പ്രളയബാധിത മേഖലകളിൽ മന്ത്രി സിദ്ദിഖിനൊപ്പം വർഗീസ് മാമ്മൻ എംഎൽഎയും ത്രിതല പഞ്ചായത്തംഗങ്ങളും ഉണ്ടായിരുന്നു.

എംഎൽഎമാരായ കെ.യു. ജനീഷ് കുമാർ, പഴകുളം മധു, സി.വി. ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്‍റ് അനീഷ് വരിക്കണ്ണാമല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സ്റ്റെല്ലാ തോമസ്, ‌ സാം ഈപ്പൻ, ജില്ലാ കളക്‌ടർ എ. നിസാമുദീൻ, പത്തനംതിട്ട മുനിസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ, പുളക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈപ്പൻകുര്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ റെജിമോൾ തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്‌ടർമാർ, കൃഷി അസിസ്റ്റന്‍റ് ഡയറക്‌ടർമാർ, കൃഷി ഓഫീസർമാർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

Tags : Nattuvisesham DistrictNews DeepikaNews Agriculture

Recent News

Corehub Up