x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുളത്തൂപ്പുഴയില്‍ ഇന്ന് സര്‍വകക്ഷിയോഗം

വെബ് ഡെസ്ക്
Published: August 19, 2026 10:53 PM IST | Updated: August 19, 2026 10:53 PM IST

പ്രതീകാത്മക ചിത്രം

കുളത്തൂപ്പുഴ: കിഴക്കന്‍ മേഖല പഞ്ചായത്തായ കുളത്തൂപ്പുഴയിലെ രണ്ടു വില്ലേജുകളില്‍ ഉള്‍പ്പെട്ട സര്‍വേ നമ്പറുള്ള ഭൂരിഭാഗം പ്രദേശവും പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഉള്‍പ്പെട്ടതുകൊണ്ട് പ്രക്ഷോഭത്തിന് ഒരുങ്ങുന്ന കര്‍ഷകരെയും പ്രദേശവാസികളെയും ഉള്‍പ്പെടുത്തി കുളത്തൂപ്പുഴ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം. കുളത്തൂപ്പുഴയെ പരിസ്ഥിതി ദുര്‍ബല മേഖലയില്‍നിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് യോഗം. വൈകുന്നേരം കുളത്തൂപ്പുഴ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തിന് പഞ്ചായത്ത് പ്രസിഡന്‍റ് എം. സൈനബ ബീവിയും വൈസ് പ്രസിഡന്‍റ് ് സാബു എബ്രഹാമും നേതൃത്വം വഹിക്കും.

പ്രദേശത്തെ വിവിധ രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക സംഘടന പ്രതിനിധികളും കര്‍ഷക കൂട്ടായ്മ പ്രതിനിധികളും പ്രദേശവാസികളുമടങ്ങുന്ന യോഗമാണ് ഇന്ന് ചേരുന്നത.്

കുളത്തൂപ്പുഴ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശവും പരിസ്ഥിതി ദുര്‍ബലമേഖലയാക്കി മാറ്റിയതു മൂലം ഭാവിയില്‍ പ്രദേശവാസികള്‍ക്ക് ഉണ്ടാകുന്ന ദൂഷ്യവശങ്ങള്‍ കര്‍ഷകരെയും പ്രദേശവാസികളെയും ബോധ്യപ്പെടുത്തുകയാണ് യോഗത്തിന്‍റെ ലക്ഷ്യം. പശ്ചിമഘട്ട മലനിരകളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി പരിസ്ഥിതി ദുര്‍ബല മേഖലകളും അവക്കു ചുറ്റുമുള്ള സംരക്ഷിത മേഖലയും സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രായലം കരടുവിജ്ഞാപനംപ്രസിദ്ധീകരിച്ചിരുന്നു. ഈ കരടുവിജ്ഞാപനത്തിലാണ് കുളത്തുപ്പുഴ പഞ്ചായത്തിലെ രണ്ടു വില്ലേജുകളിലെ ജനവാസമേഖലകള്‍ ഉള്‍പ്പെട്ടത്. തോട്ടം മേഖലകളും ആരാധന ആലയങ്ങളും കാര്‍ഷിക മേഖലകളും പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

ഈ വിഷയങ്ങള്‍ ജനങ്ങളില്‍ എത്തിച്ച തണല്‍ ഗ്രൂപ്പ് അംഗങ്ങള്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും. ജനസാന്ദ്രതകൂടിയ പ്രദേശങ്ങളായ കു ളത്തൂപ്പുഴ, തിങ്കള്‍കരിക്കം വില്ലേജില്‍പ്പെട്ട പ്രദേശങ്ങളാണ് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Tags : Kulathupuzha NattuVishasham DistrictNews

Recent News

Corehub Up