ധർമശാല: മഴക്കാല രോഗ പ്രതിരോധത്തിന്റേയും ഷിഗെല്ല രോഗത്തിന്റേയും പശ്ചാത്തലത്തിൽ ആന്തൂർ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി.
തളിപ്പറന്പ് മേഖലയിലെ 20 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതിൽ ധർമശാലയിലെ ഉടുപ്പി വെജിറ്റേറിയൻ ഹോട്ടലിൽനിന്ന് ഫ്രൈഡ്റൈസ്, ന്യൂഡിൽസ്, കടലക്കറി, മസാലക്കറി എന്നിവയും കോൾമൊട്ടയിലെ അനന്തരസ വെജിറ്റേറിയൻ ഹോട്ടലിൽനിന്ന് കൂട്ടുകറി, പൂപ്പൽപിടിച്ച പരിപ്പ് കറി, മസാല ചട്ട്ണി, നെയ്ച്ചോർ, പരിപ്പ് വട എന്നിവയും കൂഴിച്ചാൽ വില്ലേജ് ഓഫീസിന് സമീ പത്തെ വനിത കഫേയിൽനിന്ന് ബീഫ് ഫ്രൈ, മീൻ പൊരിച്ചത്, നെയ്ച്ചോർ, ചിക്കൻ പൊരിച്ചത്, ഇളമ്പക്കഫ്രൈ എന്നിവയും പിടിച്ചെടുത്തു.
വരും ദിവസങ്ങളിലും പരിശോധന ഊർജിതമാക്കുമെന്നും സെക്രട്ടറി കെ. മനോജ്കുമാർ അറി യിച്ചു.
ചില കടകളിൽ ശുചിത്വം ഇല്ലാത്തതിനെത്തുടർന്ന് നോട്ടീസും നൽകിയിട്ടുണ്ട്. ക്ലീൻസിറ്റി മാനേജർ ടി. അജിത്ത്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി. ജോഷ്വാ ജോസഫ്, പബ്ലിക് ഹെൽത്ത് ഇൻസ്പെ കടർമാരായ പി.പി അജീർ, ടി. രജിന, പി.പി. അഫ്സില എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags : hotels Nattuvishesham District News