x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേത്ര പ്രവേശനത്തിന്‍റെ മുഖ്യ കാരണക്കാരൻ അയ്യങ്കാളി: മന്ത്രി കെ.മുരളീധരൻ

വെബ് ഡെസ്ക്
Published: August 29, 2026 02:00 AM IST | Updated: August 29, 2026 02:00 AM IST

മഹാത്മാ അയ്യൻകാളിയുടെ നൂറ്റി അറുപത്തിമൂന്നാമത് ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം - വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിൽ പട്ടിക വികസന വകുപ്പ് സംഘടിപ്പി

തിരുവനന്തപുരം: 1936 ലെ ക്ഷേത്ര പ്രവേശനവിളംബരത്തിന്‍റെ മുഖ്യ കാരണക്കാരൻ അയ്യങ്കാളിയായിരുന്നുവെന്ന് മന്ത്രി കെ മുരളീധരൻ. പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച മഹാത്മാ അയ്യൻകാളിയുടെ 163ാ മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1913ൽ ശ്രീമൂലം പ്രജാസഭയിൽ ബ്രിട്ടീഷുകാർക്കെതിരായും കേരളത്തിലെ അസമത്വത്തിനെതിരായും അയ്യങ്കാളി നിലകൊണ്ടു. അദ്ദേഹം നയിച്ച വില്ലുവണ്ടി സമരം അക്കാലത്തു വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. അത് അന്നത്തെ സവർണ ഫാസിസത്തെ ഞെട്ടിച്ചു. ഇതിന്‍റെ തുടർച്ചയായി എല്ലാ കാലത്തും പുരോഗമനപരമായ കാര്യങ്ങൾ ചെയ്ത സർക്കാരാണ് യുഡിഎഫിന്‍റേതെന്നും മന്ത്രി പറഞ്ഞു.

അധഃസ്ഥിത സമൂഹത്തെ പൊതുധാരയിലേക്ക് കൈപ്പിടിച്ചുയർത്തുക എന്ന ലക്ഷ്യമാണ് ഈ സർക്കാരിനുള്ളതെന്നും അതുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും പട്ടിക ജാതി-പട്ടിക വർഗ വികസന മന്ത്രി കെ.എ.തുളസി പറഞ്ഞു. ഇത്തവണ ഒരു രൂപ പോലും പട്ടിക ജാതി വിഭാഗങ്ങൾക്ക് വെട്ടി കുറക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചത്.

അധികമായി തുക നീക്കി വയ്ക്കുകയും ചെയ്തു. അതുപോലെ വിദ്യാർഥികൾക്ക് കുടിശികയില്ലാതെ മുഴുവൻ ഇ ഗ്രാന്‍റും കൊടുത്തു. എന്നാൽ പല കാലത്തും പല പദ്ധതികളും സർക്കാരുകൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം ഉദ്ദേശിച്ച വ്യാപ്തിയിലും ലക്ഷ്യത്തിലും എത്തിയോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച മഹാത്മാ അയ്യൻകാളിയുടെ 163ാ മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ലോകത്താദ്യമായി ഒരു കർഷക സമരത്തിന് നേതൃത്വം നൽകിയ നേതാവാണ് അയ്യൻകാളിയെന്നും അതിന്‍റെ ഒരു പ്രത്യേകത അത് വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയായിരുന്നുവെന്നതാണെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.

അയ്യൻകാളിയുടെ പേരിൽ വെള്ളയമ്പലത്തെ പ്രതിമയും വി ജെ ടി ഹാളും മാത്രമാണുള്ളതെന്നും അതിനു പുറമെ അയ്യൻകാളി പഠന ഗവേഷണ കേന്ദ്രവും മ്യൂസിയവും തിരുവനന്തപുരത്ത് സ്ഥാപിക്കണെമെന്നും ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം പി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. എം.വിൻസന്‍റ് എം എൽ എ, വാർഡ് കൗൺസിലർ കെ.ആർ.ക്ലീറ്റസ് തുടങ്ങിയവർ സംസാരിച്ചു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ.ഹിമ സ്വാഗതവും അഡീഷണൽ ഡയറക്ടർ വി.സജീവ് നന്ദിയും പറഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Ayyankali

Recent News

Corehub Up