വൈദ്യുത തൂണിന്റെ ഭാഗം ഉപയോഗിച്ച് ഇരിപ്പിടമൊരുക്കിയപ്പോൾ.
നെടുമങ്ങാട്: മുണ്ടേലയിൽ ബസ് കാത്തിരിപ്പു കേന്ദ്രം നാശത്തിന്റെ വക്കിൽ. നിർമാണഘട്ടത്തിൽ തന്നെ അശാസ്ത്രീയത ചൂണ്ടികാണിച്ച് പ്രദേശവാസികൾ എതിർപ്പുമായി രംഗത്തുവന്നിരുന്നു. ജനങ്ങളുടെ പ്രതിഷേധങ്ങളെയും ആശങ്കകളെയും പൂർണമായും അവഗണിച്ച് അന്നത്തെ അധികാരികൾ നിർമാണം പൂർത്തീകരിക്കുകയായിരുന്നുവെന്നു നാട്ടുകാർ ആരോപിച്ചു.
കാലപ്പഴക്കത്താൽ ഇരിപ്പിടത്തിനുപിന്നിലെ പ്രധാന കമ്പി ഒടിഞ്ഞതോടെ ഇവിടെയെത്തുന്ന യാത്രക്കാരുടെ ദുരിതം ഇരട്ടിച്ചു. ഇരിക്കാനിടമില്ലാതെ വലഞ്ഞ നാട്ടുകാർ, ഒടുവിൽ റോഡിൽ തകർന്നുകിടന്നിരുന്ന പഴയ വൈദ്യുതി തൂണിന്റെ ഭാഗം ഇരിപ്പിടമാക്കി മാറ്റുകയായിരുന്നു. അറ്റകുറ്റപ്പണികൾ നടത്തി കാത്തിരിപ്പുകേന്ദ്രം ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.