x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കല്ലടിക്കോട് ചുങ്കത്ത് ഏതുനിമിഷവും തകർന്നു വീഴാനൊരുങ്ങി ബസ് സ്റ്റോപ്പ്


Published: June 14, 2026 12:51 AM IST | Updated: June 14, 2026 12:51 AM IST

കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് ചുങ്കത്ത് ബസ് സ്റ്റോപ്പ് അപകടാവസ്ഥയിൽ. കാലപ്പഴക്കം മൂലം എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന സ്ഥിതിയിലാണ്. 1974 ൽ ആണ് ഈ ബസ് സ്റ്റോപ്പ് നിർമിച്ചത്. അരനൂറ്റാണ്ടു പിന്നിട്ട ഈ ബസ് കാത്തിരിപ്പ് കേന്ദ്രം ബലക്ഷയം മൂലം തകരാൻ തുടങ്ങിയതോടെ പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമായതോടെ വളച്ചുകെട്ടി ആളുകൾ ബസ് കാത്തുനിൽക്കുന്നത് തടഞ്ഞിരുന്നു.

കോൺക്രീറ്റ് പാളികൾ ഇളകിവീഴാൻ തുടങ്ങിയതോടെ കെട്ടി അടച്ചു. റോഡിലൂടെ ഭാരമേറിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഈ കാത്തിരിപ്പ് കേന്ദ്രം ഇളകുന്നതും പതിവാണ്. അപകടകരമായ ഈ കെട്ടിടത്തിനോടു ചേർന്ന് ഓട്ടോ തൊഴിലാളികൾ താത്കാലിക ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കണമെന്നും പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്‌.

Tags : Bus stop Nattuvishesham District News

Recent News

Corehub Up