x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷിഗെല്ല; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ


Published: June 14, 2026 02:09 AM IST | Updated: June 14, 2026 02:09 AM IST

കാസർഗോഡ്: സംസ്ഥാനത്തെ ചില ജില്ലകളിൽ ഷിഗെല്ല രോഗം റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ ജില്ലയിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബി. സന്തോഷ്‌ അഭ്യർഥിച്ചു. ഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമായേക്കാം. രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തിൽ തയാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്.

Tags : Shigella Nattuvishesham District News

Recent News

Corehub Up