x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടമ്പുഴയിൽ കാട്ടാന ആക്രമണം : വീടിനു മുകളിലേക്ക് പന മറിച്ചിട്ടു


Published: June 11, 2026 04:36 AM IST | Updated: June 11, 2026 04:36 AM IST

കുട്ടമ്പുഴ പിണവൂർകുടിയിൽ കാട്ടാനക്കൂട്ടം പൊട്ടനാനിക്കൽ ബിനോയിയുടെ വീടിന്‍റെ മേൽക്കൂരയിലേക്ക് പന മറിച്ചിട്ട നിലയിൽ.

കോതമംഗലം: കുട്ടമ്പുഴ പിണവൂർകുടിയിൽ കാട്ടാനക്കൂട്ടം വീടിന്‍റെ മുകളിലേക്ക് പന മറിച്ചിട്ടു. ഇന്നലെ പുലർച്ചെയെത്തിയ കാട്ടാനക്കൂട്ടമാണ്പൊട്ടനാനിക്കൽ ബിനോയിയുടെ വീടിന്‍റെ മേൽക്കൂരയിലേക്ക് പന മറിച്ചിട്ടത്.

പുലർച്ചെ മൂന്നോടെ ശബ്ദം കേട്ട് നോക്കിയപ്പോൾ കാട്ടാനക്കുട്ടത്തെക്കണ്ട് വീട്ടിലെ താമസക്കാരായ രാജൻ, ഭാര്യ അനിത , ഇവരുടെ 10 വയസുകരി മകൾ എന്നിവർ ഓടി രക്ഷപ്പെടുകയായിരുന്നു.

വീടിന്‍റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാട്ടാനശല്യം മൂലം വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രൻ പറഞ്ഞു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up