തൃശൂർ: നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനും നിർമാണത്തിനുമായി ബജറ്റിൽ വകയിരുത്തിയത് മൊത്തം 301 കോടി. ഇതിനുപുറമെ മുൻസർക്കാരിന്റെ കാലയളവിൽ ഭരണാനുമതി ലഭിച്ച മുഴുവൻ പദ്ധതികൾക്കും ബജറ്റിൽ ഭരണാനുമതിയുണ്ട്.
തൃശൂർ സെന്റ് തോമസ് കോളജ് റോഡ് - കിഴക്കുംപാട്ടുകര പിഡബ്ല്യുഡി റോഡ്- 50 കോടി, അശ്വി
നി- പാട്ടുരായ് ക്കൽ- പൂങ്കുന്നം ജംഗ്ഷനുകളെ ഉൾപ്പെടുത്തി ഫ്ലൈഓവർ നിർമാണം 150 കോടി, മുണ്ടുപാലം ജംഗ്ഷൻ സമഗ്രവികസനം, ആധുനിക ട്രാഫിക് സി ഗ്നലിംഗ് സംവിധാനം - അഞ്ചു കോടി, തൃശൂർ - മണ്ണുത്തി മോഡൽ റോഡ് - പത്തുകോടി, പൂങ്കുന്നം ജംഗ്ഷൻ സമഗ്രവികസനം- അഞ്ചുകോടി, പുല്ലഴി - വെങ്കിടങ്ങ് റോഡ് - അഞ്ചു കോടി, എംജി റോഡ് നവീകരണം, റോഡ് വീതി വർധിപ്പിക്കൽ, ആധുനിക നടപ്പാതകൾ, ഡ്രെയിനേജ് സംവിധാനം, തെരുവുവിളക്കുകൾ എന്നിവയ്ക്കു 15 കോടി, പടിഞ്ഞാ റെകോട്ട ഫ്ലൈഓവർ- 60 കോടി, തൃശൂർ - അയ്യന്തോൾ - പുഴയ്ക്കൽ മോഡൽ റോഡ് - ഒരുകോടി എന്നിങ്ങനെയാണു തുക വകയിരുത്തിയിട്ടുള്ളത്.
Tags : road Nattuvishesham Distric News